Followers

Wednesday, April 29, 2015

ശ്രീ കൃഷ്ണന്‍ എന്തുകൊണ്ട് കൊല്ലപ്പെട്ടു ?

My Painting, Sri Krishna moksham / Why Krishna get killed ? (2014) Acrylic on canvas. 100x76cm
നമ്മുടെ മനസ്സിന്‍റെ മുറ്റത്തെ ആട്ടു തൊട്ടിലില്‍ ഉണ്ണികൃഷ്ണന്‍റെ ലീലാവിലാസങ്ങള്‍ മുതല്‍ ഭഗവദ്ഗീതയിലെ പ്രപഞ്ച നാഥനായി വിരാട രൂപം പ്രാപിച്ചു നില്‍ക്കുന്നതുവരെ ശ്രീ കൃഷ്ണന്‍റെ രൂപം വളരെ ഭക്തി പുരസ്സരം കൊണ്ടാടപ്പെടുന്നുണ്ട്. അത്രയും കൊണ്ടാടപ്പെട്ട മറ്റൊരു ഈശ്വര സംങ്കല്‍പ്പം ഇന്ത്യന്‍ സവര്‍ണ്ണ മതത്തില്‍ ഇല്ലെന്നു തന്നെ പറയാം. അതുകൊണ്ടുതന്നെ ഏതുതരം വിശ്വാസിയേയും സവര്‍ണ്ണ മതത്തിന്‍റെ മാസ്മരിക ആധ്യത്മികതയില്‍ ലയിപ്പിക്കുന്ന ഭക്തിയുടെ രാജദ്രാവകമായി ത്തന്നെ കൃഷ്ണ ഭക്തി ഇന്ത്യന്‍ പൌരോഹിത്യത്തിന്റെ ശക്തമായ മയക്കുമരുന്നായി വര്‍ത്തമാന കാലത്തും ഉപയോഗിക്കപ്പെടുന്നു.
ബ്രാഹ്മണരുടെ ജാതീയമതത്തിന്‍റെ വളര്‍ച്ചക്കായി ഇത്രയും സംഭാവന ചെയ്ത ശ്രീ കൃഷ്ണനെയും അദ്ദേഹത്തിന്‍റെ യാദവ വംശത്തെ മൊത്തമായി തന്നെയും ബ്രാഹ്മണ്യം ക്ഷത്രിയര്‍ക്കെതിരെയുള്ള ( ബൌദ്ധരെയാണ് ബ്രാഹ്മണ്യം ക്ഷത്രിയരെന്നു വിശേഷിപ്പിക്കുന്നത്) ഒരു ശാപത്തിലൂടെ തമ്മില്‍ തല്ലിച്ചും, വാടക കൊലയാളിയെ ഉപയോഗിച്ചും കൊന്നുകളയുന്നത് വളരെ ഉദാസീനമായി നോക്കിനില്‍ക്കുന്ന നമ്മുടെ ധാര്‍മ്മികതയുടെ അപചയ കാരണങ്ങള്‍ പടിക്കപ്പെടെണ്ടതുണ്ട്.
ബ്രാഹ്മണ്യത്തിന്‍റെ ശ്രീ കൃഷ്ണനെതിരെയുള്ള പ്രതികാരത്തിനു മുന്നില്‍ മരം പോലെ നിന്നുകൊടുക്കുന്ന മരത്തലയന്മാരുടെ അടിമത്വം അതിജീവിക്കാന്‍ ഈ ജനാധിപത്യ കാലത്തുപോലും നമുക്കാവുന്നില്ലെങ്കില്‍ ബ്രാഹ്മണാധിപത്യം ഭാവിയിലേക്കും ചുമന്നുകൊണ്ടു നടക്കുകയെ നമുക്ക് നിവൃത്തിയുള്ളൂ !!
ജാതീയതയില്‍ നിന്നും രക്ഷപ്പെടില്ലെന്ന്‍.
Painting by: Murali T, Kerala, email : muralitkerala@gmail.com Mob : 9249401004

Saturday, April 11, 2015

Costumes of violence-painting ഹിംസയുടെ വേഷവിധാനങ്ങള്‍


2014 ഡിസംബര്‍ മാസം പൂര്‍ത്തിയാക്കിയതാണ് ഈ ചിത്രം. പലയിടത്തായി ചിതറിക്കിടന്നിരുന്ന വസ്തുതകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ഒരു കണ്ടെത്തല്‍ ഈ ചിത്രത്തില്‍ സംഭവിച്ചുപോയി എന്നൊരു പ്രത്യേകത എടുത്തുപറയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വലിയൊരു ലേഖനം തന്നെ എഴുതാവുന്നത്ര ചിന്താഭാരവും ചരിത്രബോധവും ഈ ചിത്രത്തിനു പിന്നില്‍ കാത്തുനില്‍ക്കുന്നുണ്ട്‌.

ഏതാണ്ട് 70 വര്‍ഷം മുന്‍പുവരെ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍   ഉത്സവത്തോടനുബന്ധിച്ച് "പൊങ്ങിലിടി" എന്ന പേരില്‍ നരാധമമായ ഒരു ദുരാചാരം നിലനിന്നിരുന്നു എന്ന വസ്തുതയില്‍ നിന്നുമാണ് ഈ ചിത്രത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍റെ പുസ്തകത്തില്‍ നിന്നും ലഭിച്ച (കൂടുതല്‍ വിവരങ്ങള്‍ക്ക് മുത്തപ്പന്‍ ബ്ലോഗ്‌ നോക്കുക) ആ തെളിവുമായി  നമ്മുടെ
അടിസ്ഥാന ജനവിഭാഗത്തിന്‍റെ അമ്മദൈവമായിരുന്ന കാളിയെക്കുറിച്ചും, കാളിയുടെ രൂപ വൈവിധ്യങ്ങളെക്കുറിച്ചുമുള്ള പഠനമായി ഈ ചിത്രം വികസിക്കുകയായിരുന്നു.


വളരെ സാവകാശം , ശ്രദ്ധയോടെ എഴുതേണ്ട വിഷയമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍  പിന്നീടാകാം. Costumes of violence എന്ന പേരിലുള്ള ഈ ചിത്രം കേരള ലളിത കലാ അക്കാദമിയുടെ 2015 ലെ വാര്‍ഷിക ചിത്ര പ്രദര്‍ശിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.




Saturday, March 28, 2015

ഏകലവ്യന്റെ ത്യാഗം



ഏകാലവ്യനെക്കുറിച്ച് നമുക്ക് നല്ലതേ പറയാനുണ്ടാകു. കാരണം, ഏകലവ്യന്‍ പരസഹായമില്ലാതെ അമ്പെയ്ത്തില്‍ (ധനുര്‍ വിദ്യ എന്ന് സംസ്കൃതം) അര്‍ജ്ജുനനെയും കര്‍ണ്ണനെയും അവരുടെ ഗുരുവായ ദ്രോണാചാര്യരെയും അതിശയിപ്പിച്ച അസാധാരണ പ്രതിഭയായിരുന്നു എന്ന് മഹാഭാരതം സാക്ഷ്യപ്പെടുത്തുമ്പോള്‍ നമുക്കും ആരാധന തോന്നും. ഏകലവ്യനു തന്‍റെ അസാധാരണ സാമര്‍ത്ഥ്യത്തിന്‍റെ പേരില്‍ നഷ്ടപ്പെട്ടത് സ്വന്തം പെരുവിരലാണ്. ആ നഷ്ടത്തില്‍ നമുക്ക് അത്യധികം വ്യസനമുന്റെന്നതും ശരിയാണ്.
 എന്നാല്‍ നമ്മുടെ ചിന്താശേഷിയും മനുഷ്യത്വവും ആ സഹതാപത്തിനപ്പുറം വളരാതെ മുരടിച്ചു നില്‍ക്കുന്നു എന്ന സത്യം മനസ്സിലാക്കേണ്ടതുണ്ട്.

ഏകലവ്യന് പെരുവിരല്‍ നഷ്ടപ്പെട്ടതോടെ താന്‍ സ്വ പ്രയത്നത്താല്‍ നേടിയെടുത്ത ധനുര്‍ വിദ്ദ്യയിലെ അഗ്രിമ സ്ഥാനം എന്നന്നേക്കുമായി നഷ്ടപ്പെടുന്നുണ്ട്. എന്നാല്‍, ആ നഷ്ടത്തിന്‍റെ ഉത്തരവാദിയായ ദ്രോണാചാര്യന്‍ എന്ന നരാധമനായ ഗുരുവിനു നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ നമ്മുടെ ചിന്താശേഷിക്ക്  അവകാശം ഇല്ലെന്ന്‍ നാം ഈ ആധുനിക കാലത്തുപോലും വിശ്വസിക്കുന്നുണ്ട്. ദ്രോണാചാര്യരെ വിചാരണ ചെയ്ത് ജയിലിലിടാന്‍ വേണ്ടിയല്ല. നമ്മുടെ ധാര്‍മ്മികതയേയും നീതിബോധത്തെയും സംസ്ക്കരിച്ചെടുക്കാന്‍ ഏകലവ്യന്റെ ത്യാഗത്തിന്‍റെ പിന്നിലെ കുടില ബുദ്ധിയെ പഠിക്കേണ്ടതുണ്ട്.

വിദൂരമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്‍റെ ധാര്‍മ്മിക ബാദ്ധ്യതയുടെ പേരില്‍ ഗുരു ദക്ഷിണയായി തന്റെ പെരുവിരല്‍ ദ്രോണാചാര്യര്‍ക്ക് സമര്‍പ്പിച്ച് കാലയവനികക്ക് പിന്നില്‍ മറഞ്ഞ ഏകലവ്യന്‍ നമ്മുടെ ഹൃദയത്തില്‍ ഒരു നീറുന്ന വേദനയായി ഇന്നും ജീവിക്കുന്നുണ്ട്. ആ വേദനയും ത്യാഗവും കാണാതെ പോയാല്‍ നമ്മുടെ നീതിബോധത്തിനും സാംസ്ക്കാരികതക്കും മുന്നോട്ടു പോകാനാകില്ല.

ഏകലവ്യന്‍ ഒരു സംങ്കല്പ്പിക കഥാപാത്രം മാത്രമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ നമ്മുടെ സാംസ്ക്കാരികതയില്‍ ഹിംസാത്മകമായി ഇന്നും നിലനില്‍ക്കുന്ന അറിവിന്‍റെ കുത്തകവല്‍ക്കരണത്തിനായുള്ള കുടില തന്ത്രങ്ങളെ തിരിച്ചറിയാനുള്ള അനുഭവ പാഠമായി ഏകലവ്യന്റെ ഗുരുദക്ഷിണയെ പഠിക്കേണ്ടിയിരിക്കുന്നു. മനുസ്മ്രിതിയുടെ അവതാരകരായ ബ്രാഹ്മണരുടെ സവര്‍ണ്ണ/ജാതീയ മതം എങ്ങിനെയാണ് അറിവിനെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും ഇല്ലായ്മ ചെയ്ത് തങ്ങളുടെ വംശീയ ചൂഷണ വ്യവസ്ഥിതി നടപ്പിലാക്കിയതെന്നും , ഭാരതീയ ഗോത്ര ജനതയുടെ അംബൈത്തെന്ന പ്രതിരോധ ശാസ്ത്രത്തെ ധനുര്‍വിദ്യയായി സംസ്കൃതവല്‍ക്കരിച്ച് , മോഷ്ടിച്ച് തങ്ങളുടെതാക്കിയതെന്നും മഹാഭാരതത്തിലെ ഏകലവ്യന്റെ ത്യാഗ കഥ തെളിവ് നല്‍കുന്നു.

....................................................................................................................................

(ഏകലവ്യന്റെ ത്യാഗം എന്ന ഈ ചിത്രം ചിത്രകാരന്‍റെ ഇന്റര്‍നെറ്റ്‌ സൌഹൃദ കൂട്ടായ്മയിലെ (ഗൂഗിള്‍ പ്ലസ്) സുഹൃത്തുക്കളായ ശ്രീമതി ജയ എം. , ശ്രീ. സുന്ദരന്‍ കണ്ണാടത്ത് (പുല്ലൂരാമ്പാറ, കോഴിക്കോട് ജില്ല) ദമ്പതികള്‍ നല്‍കിയ സഹൃദയ സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ വരക്കപ്പെട്ട ചിത്രം കൂടിയാണ്.)

Monday, October 27, 2014

നങ്ങേലിയുടെ ത്യാഗം എന്ന ചിത്രത്തിന്റെ ആദ്യ ലിമിറ്റഡ് എഡിഷന്‍




ചിത്രകാരന്റെ നങ്ങേലിയുടെ ത്യാഗം എന്ന ചിത്രത്തിന്റെ ആദ്യ ലിമിറ്റഡ് എഡിഷന്‍ ജയേച്ചിക്കും സുന്ദരേട്ടനും സമ്മാനിച്ചപ്പോള്‍.

First limited edition of my painting, " Nangeli's Sacrifice' was presented to plussers Mr. Sunderan kannadath & Mrs. Jaya M., yesterday.

Tuesday, August 12, 2014

നങ്ങേലിയും മുലക്കരവും

ചിത്രങ്ങളായാലും ചിന്തകളായാലും സമൂഹത്തിന്റെ ഉത്പ്പന്നമാണ്. ചിത്രകാരന്‍ അതിനു നിമിത്തമാകുന്നു എന്നേയുള്ളു. വാണിജ്യപരമല്ലാതെ, വ്യക്തിഗതമായ ആസ്വാദനത്തിനായി  മുകളില്‍ കൊടുത്ത ഇമേജ് വായനക്കാര്‍ (എഡിറ്റു ചെയ്യാതെയുള്ള)  പ്രിന്റേടുക്കുന്നതില്‍ സന്തോഷമേയുള്ളു.
ചിത്രകാരനു ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ആവശ്യമുണ്ടായിരുന്നു. സമയവും സൌകര്യവും സന്മനസ്സുമുള്ളവര്‍ സദയം ബന്ധപ്പെടുക.