Followers

Thursday, November 29, 2007

ദൈവവും പിശാചും... ഒരു ചര്‍ച്ച

ഈ കാര്‍ട്ടൂണ്‍ ബൂലോകത്തെ തീവ്ര മതവിശ്വസികളായ പൊന്നമ്പലം, രാഹുല്‍ ഈശ്വര്‍ , മത വിശ്വാസികളല്ലാത്ത കെ.പി.സുകുമാരന്‍, ഇ.എ.ജബ്ബാര്‍,സി.കെ.ബാബു എന്നിവര്‍ക്കെല്ലാംവേണ്ടി ചിത്രകാരന്‍ സമര്‍പ്പിക്കുന്നു.
17 വര്‍ഷം മുന്‍പത്തെ ചിത്രകാരന്റെ ചിന്ത.

Sunday, November 25, 2007

കുഞ്ചിയമ്മയും അഞ്ചുമക്കളും


കുഞ്ചിയമ്മക്കഞ്ചുമക്കളാണേ...

അതിലഞ്ചാമനോമന കുഞ്ചുവാണേ...
17 വര്‍ഷം മുന്‍പു വരച്ച കാര്‍ട്ടൂണ്‍. ആദ്യമായി ബ്ലോഗില്‍ വെളിച്ചം കാണുന്നു.

Wednesday, November 21, 2007

സാംസ്കാരിക ടാക്സ്


വളരെ ലളിതമായൊരു കാര്‍ട്ടൂണ്‍. വല്ല ഓണപ്പതിപ്പിനും കൊടുക്കാന്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. ആര്‍ക്കും കൊടുത്തില്ല. ബ്ലോഗേഴ്സിനിരിക്കട്ടെ !

അമാവാസി..കാര്‍ട്ടൂണ്‍ -5


ഒരു മുഖസ്തുതിയെപ്പോലും അതിജീവിക്കാനാകാത്ത... കേവലം മിന്നാമിനുങ്ങുകളായ മഹാകലാ-സാഹിത്യകാരന്മാരെ കാണുമ്പോള്‍ സഹതപിക്കുക.

അവര്‍ ജന മനസ്സാക്ഷിയെ ഒറ്റുകൊടുക്കുന്നവര്‍ !!! അമാവാസിയിലെ അഞ്ചാമത്തെ കാര്‍ട്ടൂണ്‍.

Tuesday, November 20, 2007

നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ്

17 വര്‍ഷം മുന്‍പ് തിരുവനന്തപുരം പാളയം ക്രിസ്ത്യന്‍ പള്ളിയും,അവിടെ അന്നുണ്ടായിരുന്ന ട്രാഫിക് കുടയും മെര്‍ക്കുറിലാമ്പിന്റെ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നത് ഒരു അനുഭൂതിയായി നിറഞ്ഞിരുന്ന കാലത്താണ് ക്രിസ്തു കുരിശില്‍ നിന്നും ഇറങ്ങിപ്പോയാലുള്ള വിഷമതകളെക്കുറിച്ച് ചിത്രകാരന്‍ ചിന്തിച്ചിരുന്നത്.
ചിന്ത ശക്തിപ്രാപിച്ചപ്പോള്‍ ...രാത്രിയില്‍ മാത്രുഭൂമിയില്‍ ഉറക്കമൊഴിച്ച് പുലര്‍ച്ച 3മണിയുടെ ഷിഫ്റ്റ് തീരാന്‍ കാത്തിരിക്കുന്നതിനിടയിലെപ്പൊഴോ വരച്ച ഡ്രോയിങ്ങുകളാണിത്. സ്വന്തം കഥാതന്തുവിന് വരകളിലൂടേയും,വാക്കുകളിലൂടേയും ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നതിന്റെ സുഖത്തോളം രസകരമായ ഒരു ഗര്‍ഭിണിസുഖം മറ്റൊന്നിനുമുണ്ടെന്നു തോന്നുന്നില്ല.
നഷ്ടപ്പെട്ടെന്നു കരുതിയ ഈ ഡ്രോയിങ്ങുകള്‍ തിരിച്ചുകിട്ടിയപ്പോള്‍ വളരെ സന്തോഷിച്ചു.
ചാണ്ടി ചേട്ടന്റെ ദുസ്വപ്നം എന്ന നര്‍മ്മ ഭാവനയില്‍ ഇതിലെ ഒരു ഡ്രോയിങ്ങ് ഓയില്‍ പെയിന്റിങ്ങ് ആയി ചേര്‍ത്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കൂടി നര്‍മ്മ കഥയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തുന്നു.

അമാവാസി..കാര്‍ട്ടൂണ്‍ - 4


നാലമത്തെ കാര്‍ട്ടൂണ്‍.സമൂഹത്തിന്റെ പൊതുധാര ധാര്‍മ്മികമായി മലീമസമാണെങ്കിലും, അതിന്റെ വേലിക്കു പുറത്ത് ചവറ്റുകൂനക്കകത്ത് നന്മ അണയാതെ കിടക്കുന്നുണ്ടെന്നൊരു ദര്‍ശനം.17 വര്‍ഷം പഴക്കമുള്ള വരകള്‍. പ്രസിദ്ധീകരിക്കാത്തത്.
ഈ കാര്‍ട്ടൂണ്‍ കൈമോശം വരുമെന്ന ഭീതിയില്‍ ആര്‍ക്കും അയച്ചു കൊടുത്തില്ല.17 വര്‍ഷം മുന്‍പ് അന്നത്തെ കലാകൌമുദി ചീഫ് എഡിറ്റര്‍ ശ്രീ.ജയചന്ദ്രന്‍ നായരെ നേരിട്ടുപോയി കാര്‍ട്ടൂണ്‍ കാണിച്ചെങ്കിലും,അദ്ദേഹം ചിരിയുള്ളതുമാത്രമേ ഇനി പരിഗണിക്കാനാകു എന്നു പറഞ്ഞു. ചിത്രകാരന് സാമൂഹ്യപ്രശ്നങ്ങള്‍ സ്വന്തം അമ്മയുടെ ഭ്രാന്തുപോലെ ചിരിവരാത്ത, രക്തബന്ധമുള്ള പ്രശ്നങ്ങളായതിനാല്‍ ആരേയും ചിരിപ്പിച്ച് പണമുണ്ടാക്കാന്‍ കഴിയില്ല.സാമൂഹ്യ പ്രശ്നങ്ങള്‍ കണ്ട് ആരന്റെ അമ്മയുടെ ഭ്രാന്തുകണ്ട് ചിരിക്കുന്ന എന്ന പ്രയോഗം പോലെ നിന്നു ചിരിക്കുന്നവനെ ചിത്രകാരന്‍ സഹതാപത്തോടെ മാത്രം കാണുന്നു. ചിത്രകാരന്‍ ബ്ലോഗിന്റെ ചുമരുകളില്ലാത്ത ആകാശത്തിന്റെ തണലിലിരുന്ന് കുറച്ചു ചിന്തിക്കട്ടെ !!! ചിരിയില്ലെന്നല്ല.ചിരി മറ്റു ചില വിഷയങ്ങളില്‍. ഇത് മനസ്സിനകത്തേക്കുള്ള ശബ്ദമില്ലാത്ത ചിരിയാണ്.സ്വയം നന്നാവാനുള്ള ചിരി...ചിന്ത.

Saturday, November 17, 2007

അമാവാസി.. കാര്‍ട്ടൂണ്‍- 3


അമാവാസി 3 ല്‍ വര്‍ഗ്ഗീയതയുടെ വിശുദ്ധ സന്ദര്‍ശനമാണ് വിഷയം. 17 വര്‍ഷം മുന്‍പത്തെ ഗുരുവായൂരപ്പന്റെ ദാസനായ അന്നത്തെ രാജാവിനെ മൂക്കില്ലാതെ വരച്ചിരിക്കുന്നു.

ബിസിനസ്സ് ചിന്തകള്‍ ...

ചിത്രകാരനെ ബിസിനസ്സ് ചിന്തകള്‍ പിടികൂടുന്നത് 1992 ല്‍ തിരുവനന്തപുരത്തുവച്ചാണ്. അന്ന് മാതൃഭൂമിയിലാണ് ജോലി.ജോലി രാതിയായതിനാല്‍ പകല്‍ മുഴുവന്‍ വെറുതെയിരിപ്പും,ഉറക്കവും,പെയിന്റിങ്ങുമാണ് തൊഴില്‍.
ഒറിജിനലായ ഫോട്ടോകള്‍ ഉപയോഗിച്ച് ഇരുപതോളം ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്തു. സഹപ്രവര്‍ത്തകര്‍ക്ക് വിറ്റു. കേരള സ്റ്റേറ്റ് ഹൌസിങ്ങ് ബോര്‍ഡിന് 5000 ഗ്രീറ്റിങ്ങ് കാര്‍ഡ് പ്രിന്റു ചെയ്ത് കൊടുക്കാനുള്ള ഓര്‍ഡറും കിട്ടി. ഹൌസിങ്ങ് ബോര്‍ഡില്‍ നിന്നും പണം കിട്ടാന്‍ ഒരു സ്ഥാപനത്തിന്റെ ബില്ലു വേണമായിരുന്നു. അങ്ങിനെ ആദ്യമായി ഒരു കടലാസ് സ്ഥാപനം തുടങ്ങി കടലാസ് സ്ഥാപനത്തിന്റെ ഉടമയായി.
ഈ ബിസിനസ്സ് ഹരം കാരണം മാത്രുഭൂമിയുടെ വ്യാപാരരംഗം പേജില്‍ രണ്ടു കുറിപ്പുകളും അതിന്റെ ഇലസ്ടേഷനും കാച്ചി. വ്യാപാരംഗം പേജിന്റെ ചാര്‍ജ്ജുള്ള അന്നത്തെ ചീഫ് സബ് എഡിറ്റര്‍ ശ്രീ. ടി.സുരേഷ് ജി( ലോക സിനിമകളുടെ നിരൂപണമെഴുതുന്ന ബ്ലോഗര്‍ ടി.സുരേഷ് ബാബു )യോടും, ന്യൂസ് എഡിറ്റര്‍ രവിയേട്ടനോടും നന്ദി.സഹപ്രവര്‍ത്തകനും,ആര്‍ട്ടിസ്റ്റും,നല്ല കാലിഗ്രാഫിസ്റ്റുമായ സതീഷ് കരകുളമാണ് തലക്കെട്ടുകള്‍ എഴുതിയിരിക്കുന്നത്. ഗ്രീറ്റിങ്ങ്സ് കാര്‍ഡുകളെക്കുറിച്ചും,വ്യാപാരത്തിലെ സൌഹൃദത്തെക്കുറിച്ചു മുള്ള കുറിപ്പുകള്‍. പിന്നീട് ഗ്രീറ്റിങ്ങ്സ് കാര്‍ഡ് തിരിഞ്ഞു നോക്കിയിട്ടില്ല. (കണ്ണൂരിലേക്കുള്ള ട്രാന്‍സ്ഫറിലും, 93 ലെ എക്സിബിഷനിലുമായിരുന്നു പിന്നീടുള്ള ശ്രദ്ധ.)

Friday, November 16, 2007

അമാവാസി ...കാര്‍ട്ടൂണ്‍-2

17 വര്‍ഷം മുന്‍പ് വരച്ച കാര്‍ട്ടൂണ്‍. പ്രസിദ്ധീകരിക്കാത്തത്.

അമാവാസി-1 - ചിത്രകാരന്റെകാര്‍ട്ടൂണ്‍

അമാവാസി എന്നപേരില്‍ ഒരു കാര്‍ട്ടൂണ്‍ പംക്തി ഏതെങ്കിലും വാരികയില്‍ തുടങ്ങുന്നതിനുവേണ്ടി നാലഞ്ചു കാര്‍ട്ടൂണുകള്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. പിന്നീട് താല്‍പ്പര്യം നഷ്ടപ്പെട്ടു. തുടര്‍ച്ചയായി എല്ലാ ആഴ്ച്ചയും അച്ചടക്കത്തോടെ വരക്കുന്നത് ഒരു ബാധ്യതയാണെന്നു തോന്നിയതിനാല്‍ ഈ കാര്‍ട്ടൂണ്‍ വിസ്മൃതമായി ഫയലുകളില്‍ പൊടിയടിച്ച് ജീര്‍ണ്ണിച്ച് കിടക്കുകയായിരുന്നു. ഏതായാലും ബ്ലൊഗില്‍ വരുന്നവര്‍ക്ക് കാണാനായി ഈ കാര്‍ട്ടൂണ്‍ ഇവിടെ സൂക്ഷിക്കുന്നു.

Friday, November 2, 2007

മാതൃഭൂമി രൈറ്റ് അപ്പ് 1993


മാധ്യമം പേപ്പര്‍ കട്ടിങ്ങ് 1993

നാളെയുടെ ചിത്രകാരനെന്ന് മാധ്യമം വിശേഷിപ്പിച്ചതുകൊണ്ടായിരിക്കുമോ പിന്നെ വര്‍ഷങ്ങളോളം ചിത്രകാരന്‍ വര ഉപേക്ഷിച്ച് ബിസിനസ്സ് ലോകത്തേക്ക് ഉള്‍വലിഞ്ഞത്? എന്തായാലും ഒരു അവാര്‍ഡുകിട്ടിയതുപോലുള്ള വിശേഷണമായിരുന്നു “നാളെയുടെ ചിത്രകാരന്‍“. ഒരു ചമ്മല്‍!!!

ഒരു മനോരമ പേപ്പര്‍ കട്ടിങ്ങ്





ചിത്രകാരന്റെ പൊങ്ങച്ചശേഖരത്തിലെ ഒരു പത്രത്താള്‍ .
1993ലേതായതിനാല്‍ കേടുവരാതെ ആ ഓര്‍മ്മകള്‍ ഇവിടെ സൂക്ഷിക്കുന്നു.