Followers

Tuesday, November 20, 2007

നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ്

17 വര്‍ഷം മുന്‍പ് തിരുവനന്തപുരം പാളയം ക്രിസ്ത്യന്‍ പള്ളിയും,അവിടെ അന്നുണ്ടായിരുന്ന ട്രാഫിക് കുടയും മെര്‍ക്കുറിലാമ്പിന്റെ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നത് ഒരു അനുഭൂതിയായി നിറഞ്ഞിരുന്ന കാലത്താണ് ക്രിസ്തു കുരിശില്‍ നിന്നും ഇറങ്ങിപ്പോയാലുള്ള വിഷമതകളെക്കുറിച്ച് ചിത്രകാരന്‍ ചിന്തിച്ചിരുന്നത്.
ചിന്ത ശക്തിപ്രാപിച്ചപ്പോള്‍ ...രാത്രിയില്‍ മാത്രുഭൂമിയില്‍ ഉറക്കമൊഴിച്ച് പുലര്‍ച്ച 3മണിയുടെ ഷിഫ്റ്റ് തീരാന്‍ കാത്തിരിക്കുന്നതിനിടയിലെപ്പൊഴോ വരച്ച ഡ്രോയിങ്ങുകളാണിത്. സ്വന്തം കഥാതന്തുവിന് വരകളിലൂടേയും,വാക്കുകളിലൂടേയും ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നതിന്റെ സുഖത്തോളം രസകരമായ ഒരു ഗര്‍ഭിണിസുഖം മറ്റൊന്നിനുമുണ്ടെന്നു തോന്നുന്നില്ല.
നഷ്ടപ്പെട്ടെന്നു കരുതിയ ഈ ഡ്രോയിങ്ങുകള്‍ തിരിച്ചുകിട്ടിയപ്പോള്‍ വളരെ സന്തോഷിച്ചു.
ചാണ്ടി ചേട്ടന്റെ ദുസ്വപ്നം എന്ന നര്‍മ്മ ഭാവനയില്‍ ഇതിലെ ഒരു ഡ്രോയിങ്ങ് ഓയില്‍ പെയിന്റിങ്ങ് ആയി ചേര്‍ത്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കൂടി നര്‍മ്മ കഥയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തുന്നു.

No comments: