Followers

Tuesday, October 29, 2013

“മണാളര്‍“ - പെയിന്റിങ്ങ്

2013 സെപ്തമ്പര്‍ മാസം പൂര്‍ത്തിയാക്കിയ ചിത്രമാണിത്. സെപ്തംബര്‍  18 മുതല്‍ 22 വരെ കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടത്തിയ ചിത്രപ്രദര്‍ശനത്തിലും ഒക്റ്റോബര്‍ 22മുതല്‍ 27 വരെ കോഴിക്കോട് ലളിത കലാ അക്കാദമി ഗ്യാലറിയില്‍ നടത്തിയ എക്സിബിഷനിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

മണാളര്‍ 
പശ്ചാത്തലം :
കേരളത്തിന്റെ സാമൂഹ്യചരിത്രത്തിലൂടെയുള്ള യാത്രയില്‍ ചിത്രകാരന്‍ കണ്ടുമുട്ടിയ അസാധാരണമായ കുലത്തൊഴിലിലേര്‍പ്പെട്ടിരുന്ന മനുഷ്യരാണ് മണാളര്‍. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നായന്മാരുടെ പൂര്‍വ്വചരിത്രത്തെ പ്രതിപാദിക്കുന്ന പുസ്തകത്തിലാണ്  മണാളരെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. നമ്മുടെ സമൂഹം ഇത്രയും ജീര്‍ണ്ണമായിരുന്നോ എന്ന് ആരേയും അതിശത്തോടെ ചോദിപ്പിക്കാന്‍ തക്കവിധമുള്ള ധര്‍മ്മമാണ് മണാളര്‍ പണ്ടുകാലത്ത് അനുഷ്ഠിച്ചുപോന്നിരുന്നത്.
വായിച്ചറിഞ്ഞിടത്തോളം, ബ്രാഹ്മണ സവര്‍ണ്ണ മതത്തിലെ സാമൂഹ്യജീര്‍ണ്ണതയുടെ താക്കോല്‍ സൂക്ഷിപ്പുകാരായോ പ്രചാരകരായോ മണാളരെ കാണാം. ഋതുമതികളാകുന്ന ശൂദ്രകന്യകകളെ വൈശികതന്ത്രം ഉപദേശിക്കുകയും, പ്രായോഗിക ജ്ഞാനം നല്‍കുകയുമാണ് മണാളരുടെ കുലത്തൊഴില്‍.
മണാളരുടെ കുലവൃത്തിയെക്കുറിച്ചു പറയുമ്പോള്‍ ആ കുലവൃത്തിയുടെ ഉത്ഭവത്തിനു നിദാനമായ സാഹിത്യകൃതികളെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്.
മലയാള സാഹിത്യത്തിലെ ലഭ്യമായ ആദ്യ കൃതികളായി അറിയപ്പെടുന്ന തോലന്റെ ആട്ടപ്രകാരങ്ങളും അക്കാലത്തുള്ള മണിപ്രവാള കാവ്യമായ വൈശിക തന്ത്രവും പത്താം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. എങ്ങനെ നല്ല വേശ്യയാകാം എന്ന് സ്ത്രീകളെ പഠിപ്പിക്കുന്ന ഗ്രന്ഥമാണ് വൈശിക തന്ത്രം. മഹാകാവ്യങ്ങള്‍ക്കുണ്ടായിരിക്കേണ്ട ലക്ഷണമൊത്ത കൃതിയായി ലീലാതിലകകാരന്‍ വിശേഷിപ്പിക്കുന്ന മനോഹരമായ മണിപ്രവാള കൃതിയാണിത്. എട്ടാം നൂറ്റാണ്ടുമുതല്‍ സംസ്കൃത സാഹിത്യത്തില്‍ വേശ്യാവൃത്തി അഭ്യസിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള കൃതികളുടെ മലവെള്ളപ്പാച്ചില്‍ തന്നെ കണാവുന്നതാണ്. ദാമോദര ഗുപ്തന്റെ ‘കുട്ടനീമതം’ , കല്യാണമല്ലന്റെ ‘അനംഗരാഗം’ , ക്ഷേമേന്ദ്രന്റെ ‘സമയ മാതൃക’ , നേമീ ചന്ദ്രന്റെ ‘ലീലാവതി’ തുടങ്ങി നിരവധി കൃതികള്‍ വൈശികതന്ത്രം ഉപദേശിക്കുന്നവയായി സംസ്കൃതത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ ചുവടുപിടിച്ച് ഭാരതത്തിലെ പ്രാദേശിക ഭാഷകളില്‍  അനേകം കൃതികള്‍ രചിക്കപ്പെട്ടിരിക്കുന്നു. മലയാളത്തിലെ ഏറ്റവും പ്രാചീന കൃതിയായി ഉള്ളൂര്‍ വിശേഷിപ്പിച്ചിട്ടുള്ള വൈശിക തന്ത്രം വളരെ കുലിന പാരമ്പര്യമുള്ളതാണെന്നു വ്യക്തം. ഇതിനു പുറമേയാണ് അമേരിക്കന്‍ പോണ്‍ സൈറ്റുകളെ വെല്ലുന്ന 64 തരത്തിലേറെ മൈഥുന സാധ്യതകള്‍ പ്രചരിപ്പിക്കുന്ന വത്സ്യായനന്റെ കാമസൂത്രമെന്ന ലൈംഗീക ഗ്രന്ഥം !! മന്ത്രവാദികളായ ബ്രാഹ്മണതാന്ത്രികരുടെ ആരാധനാലയങ്ങളില്‍ പുരുഷന്റെ ലിംഗരൂപത്തില്‍ ആരാധിക്കപ്പെടുന്ന ശിവഭഗവാന്‍ തന്റെ പത്നിയായ പാര്‍വ്വതിക്ക് ലൈംഗീകതയുടെ 64 മുറകള്‍ അഭ്യസിപ്പിച്ചൂകൊടുക്കുന്നത് ഓളിഞ്ഞുനിന്ന് ശ്രവിച്ച ശിവന്റെ ഡ്രൈവറും വാഹനവുമായ നന്ദികേശനിലൂടെയാണ് ഈ ലൈഗീക കൃതി മനുഷ്യര്‍ക്ക് ചോര്‍ന്നു കിട്ടിയതെന്നാണു പുരാണം !!
ഇതില്‍ നിന്നും മനസ്സിലാകുന്നത്, ലൈഗീക അരാജകത്വവും, വേശ്യാവൃത്തിയും പ്രചരിപ്പിക്കുന്നതിനായി ബ്രാഹ്മണരുടെ സവര്‍ണ്ണമതം പ്രകടിപ്പിച്ചിരുന്ന ശുഷ്ക്കാന്തി അസാധാരണമായിരുന്നു എന്നാണ്. പത്മനാഭ ക്ഷേത്രത്തിന്റെ പ്രദിക്ഷിണമണ്ഡപത്തിലെ കല്‍ത്തൂണുകളിലെയും കൊണാര്‍ക്ക്(സൂര്യക്ഷേത്രം) ഖജുരാഹോ തുടങ്ങിയ ക്ഷേത്രങ്ങളിലെ ഭിത്തികളിലും നിറഞ്ഞാടുന്ന  രതിവൈകൃതങ്ങളുടെ കാരണവും സവര്‍ണ്ണ ബ്രാഹ്മണ മതത്തിന്റെ വ്യാപന കൌശലങ്ങളുടെ ഭാഗമാണെന്ന് മനസിലാക്കാവുന്നതാണ്. ഒരു സമൂഹത്തെ ജീര്‍ണ്ണിപ്പിച്ച് വരുതിയിലാക്കുക എന്ന തന്ത്രത്തില്‍ മദ്യത്തിനും മയക്കുമരുന്നിനുമുള്ള സ്ഥാനത്തേക്കാള്‍ മുന്നിലാണ് ലൈഗീകതയുടെ അതിപ്രസരത്തിലൂടെ സാദ്ധ്യമാകുന്നത് എന്ന് മന്ത്രവാദികളുടെ റേസിസ്റ്റ് മതമായ ജാതീയ(സവര്‍ണ്ണ) ബ്രാഹ്മണമതത്തിന്റെ പ്രായോജകര്‍ക്ക് നല്ല നിശ്ചയമുണ്ടായിരുന്നെന്ന് വ്യക്തം !
മണാളരെക്കുറിച്ച് വിശദമായറിയാന്‍ താഴെക്കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക.

മണാളരും നായര്‍ കന്യകമാരും

No comments: