Followers

Wednesday, August 10, 2016

പരശുരാമന്റെ അമ്മ !!


സവർണ്ണ / ജാതീയ ഹിന്ദു മതത്തിലെ സപ്തർഷികളിലൊരാളായ ജമദഗ്നി മഹർഷിയുടെ ഭാര്യയും മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ അമ്മയുമായി പുരാണേതിഹാസങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നത് രേണുക എന്ന പതി വ്രതയായ സ്ത്രീയെയാണ്.

സ്വന്തം ഭർത്താവിനോടു മാത്രമുള്ള അടിമത്വബന്ധമായ പതിവ്രത്യത്തിന്റെ ഏറ്റവും മഹത്വവൽക്കരിക്കപ്പെട്ട സ്ത്രീ സങ്കൽപ്പമാണ് രേണുക. ഭർതൃ ഭക്തിയുടെ പാരമ്യത്തിൽ ലഭിക്കുന്ന ദിവ്യശക്തിയാൽ പുഴയോരത്തു നിന്നും ശേഖരിക്കുന്ന കളിമണ്ണ് കൊണ്ട് അപ്പപ്പോൾ യഥേഷ്ടം പത്രങ്ങൾ നിർമ്മിച്ച് അവ ചൂളയിൽ വെക്കാതെ തന്നെ വെള്ളം നിറക്കാനുള്ള ദൃഢതയുള്ള കുടങ്ങളും പാത്രങ്ങളുമെല്ലാം ഉൽപ്പാദിപ്പിക്കാനുള്ള അത്ഭുത ശക്തി ഉണ്ടായിരുന്നവളാണ് ആ സ്ത്രീ !

ഒരു ദിവസം ഈ അത്ഭുത ശക്തി കളിമൺ പാത്രം പോലെത്തന്നെ ഉടഞ്ഞുപോകുന്നതാണ് കഥാതന്തു. അതിനു കാരണം, രേണകയുടെ മനസ്സിൽ ഒരു നിമിഷ നേരത്തേക്ക് സംഭവിച്ചു പോയ പതിവ്രത്യ ലംഘനമെന്ന ഘോരാപരാധമായിരുന്നു.

പുഴക്കടവിൽ പതിവുപോലെ പാത്രമില്ലാതെ വെള്ളം ശേഖരിക്കാനെത്തിയ രേണുക ആകാശത്തേക്ക് അറിയാതെ ഒന്നു നോക്കിപ്പോയി ! ആ സമയത്ത് ആകാശത്തിലെ മേഘങ്ങൾക്കിടയിലൂടെ ഒരു സംഘം ഗന്ധർവ്വമാർ തങ്ങളുടെ തുറന്ന വിമാനത്തിൽ കയറി സഞ്ചരിക്കുന്നുണ്ടായിരുന്നുവത്രേ.

ബ്രാഹ്മണർക്ക് അപകർഷതയുണ്ടാകുന്ന വിധം ഗന്ധർവ്വന്മാർ കോമള ഗാത്രരായിരുന്നതുകൊണ്ടാകണം രേണുകയുടെ പാതിവ്രത്യം പരീക്ഷിക്കാനായി ബ്രാഹ്മണ പുരാണ രചയിതാക്കൾ ഗന്ധർവ്വന്മാരെത്തന്നെ ആകാശയാത്രക്ക് നിയോഗിച്ചത്. സംഭവം കണ്ടയുടൻ തന്റെ പാതിവ്രത്യശക്തി നഷ്ടപ്പെട്ടതായി രേണുക മനസ്സിലാക്കി. കളിമൺപാത്രം നിർമ്മിച്ച് അതിൽ നദീജലം ശേഖരിച്ചല്ലാതെ തന്റെ ഭർത്താവിനരികിലേക്ക് ചെന്നാൽ ശപിക്കപ്പെടും എന്നു മനസ്സിലാക്കി, പുഴയോരത്ത് സ്തബ്ധയായി നിൽക്കുകയാണ് നമ്മുടെ രേണുക മാതാവ്.

ഭാര്യയുടെ പാതിവ്രത്യ ലംഘനം അന്നത്തെ ഇന്ത്യൻ നിർമ്മിത സി.സി.ടി വി ക്യാമറയായ ദൃഷ്ടിയിലൂടെ പ്ലേ ചെയ്തു കണ്ട്, കോപാന്ധനായ ജമദഗ്നി മഹർഷി തന്റെ മൂത്ത പുത്രനെ വിളിച്ച്, ഒരു മഴു കയ്യിൽ കൊടുത്ത് അമ്മയുടെ തലയറുത്ത് കൊണ്ടുവരാൻ കൽപ്പിക്കുകയാണ് ചെയ്തത്. മൂത്ത മകന്റെ ധർമ്മസങ്കടം കണ്ട് കലിപൂണ്ട അച്ഛൻ മഹർഷി അവനെ ശപിച്ച് കല്ലാക്കി മാറ്റി. തുടർന്ന് മറ്റ് മൂന്ന് മക്കളെ വിളിച്ചും അമ്മയുടെ തലയ റുക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർക്കും ശാപമേറ്റുവാങ്ങി കൽ പ്രതിമയാകാനുള്ള യോഗമാണ് ഉണ്ടായത്.

അഞ്ചാമത്തെയും അവസാനത്തേയും മകനായ പരശുരാമനേയും പെറ്റമ്മയുടെ തലയറുക്കാൻ പിതാവ് നിയോഗിക്കുന്നത് രേണുകയുടെ മാപ്പർഹിക്കാത്ത കുറ്റത്തിന്റെ തീവ്രത സ്പഷ്ടമാക്കുന്നുണ്ട്.

നിസംങ്കോചം ഏറ്റവും അധമമായ ഈ നരഹത്യക്ക് പുറപ്പെടുന്ന പരശുരാമൻ,  തന്റെ അമ്മയെ പുഴയോരത്തിട്ട് ഓടിച്ചു പിടിച്ച്, തല വെട്ടിയെടുത്ത്, സംശയ രോഗിയും പുതഷാധീശ വ്യവസ്ഥിതിയുടെ സൂക്ഷിപ്പുകാരനുമായ തന്റെ അച്ഛന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ച് പിതൃ ഭക്തിയുടെ ധന്യതയെ പരമപ്രധാനമായി കാണുന്ന പൗരോഹിത്യ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നു.

പിതൃഭക്തിയിൽ സംപ്രീതനായ ജമദഗ്നി മഹർഷി പരശുരാമനു നൽകുന്ന നഷ്ട പരിഹാരമായ വരങ്ങളും , രേണുകക്ക് ജീവൻ തിരിച്ചു നൽകുന്നതും സഹോദരങ്ങൾക്ക് ശാപമോക്ഷം നൽകുന്നതുമെല്ലാം ഭക്ത ശിരോമണികളെ വിഢികളാക്കുന്ന കഥയുടെ ശുഭപര്യാവസാനം മാത്രമാണ്.

ഒരു അടിമയേക്കാൾ ദയനീയമായ വ്യക്തിസ്വാതന്ത്ര്യം മാത്രമുള്ള പഴയ കാലത്തെ ബ്രാഹ്മണ സ്ത്രീയുടെ ശരീരത്തെ പാതിവ്രത്യം , ഭർതൃ ഭക്തി തുടങ്ങിയ ആത്മനിയന്ത്രണ വിശ്വാസങ്ങൾ കൊണ്ട് വല്ല പോലും കയറാത്ത, തടവറയിൽ അടച്ചുപൂട്ടി, ഒരു നിത്യോപയോഗ വസ്തുവായി ചുരുക്കിയെടുക്കുക എന്ന പുരുഷാധിപത്യത്തിന്റെ ഏറ്റവും നരാധമമായ തന്ത്രമാണ് പരശുരാമന്റെ അമ്മയുടെ തല യുക്കുന്ന കഥയിലൂടെ പൗരോഹിത്യം ദൈവീകമായി അവതരിപ്പിച്ച് സമൂഹത്തിൽ പ്രചരിപ്പിച്ചത് എന്ന് കാണാനാകും.

മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവുമായ ഈ പുരാണത്തേയും കഥാപാത്രങ്ങളായ ജമദഗ്നിയേയും, പരശുരാമനേയും ദൈവങ്ങളെന്നു വിശ്വസിക്കുന്ന നമ്മുടെ സമൂഹത്തിന് ഒരിക്കലും സത്യസന്ധമായ ഒരു സാമൂഹ്യ-സാംസ്കാരിക ബോധത്തിലേക്ക് ഉയരാനാകില്ല. കാരണം, പരശുരാമൻ ഒരു പുരാണ കഥാപാത്രം എന്നിതിലുപരി, ഒരു ചരിത്ര പുരുഷനായാണ് നമ്മുടെ സമൂഹത്തിൽ ഇടം പിടിച്ചിട്ടുള്ളത്. കേരളം എന്ന ഭൂഭാഗത്തിന്റെ ഉത്ഭവം തന്നെ പരശുരാമന്റെ കൃപകൊണ്ടാണെന്ന ധാരണയാണ് ഇന്നും പൊതുബോധത്തിൽ നിറഞ്ഞു നിൽക്കുന്നത്. പരശുരാമൻ തന്റെ വെൺമഴു കാണിച്ച് ഭീഷണിപ്പെടുത്തി സമുദ്രത്തിൽ നിന്നും ഒഴിപ്പിച്ചെടുത്തതാണ് കേരളം എന്നാണ് നമ്മുടെ പാഠപുസ്തകങ്ങളിൽ പോലും കാണപ്പെടുന്ന ഐതിഹ്യം. ബ്രാഹ്മണ മന്ത്രവാദികൾ തങ്ങളുടെ വംശീയ ആധിപത്യവും പരാന്ന ജീവന വ്യവസ്ഥിതിയും സ്ഥാപിക്കുന്നതിനായി പടച്ചുണ്ടാക്കിയ മാഹാത്മ്യങ്ങളും പുരാണങ്ങളും ചരിത്രങ്ങളും പൊളിച്ചെറിയാൻ വിമർശന പഠനത്തിനു വിധേയമാക്കേണ്ടുന്ന വെറും മിത്താണ് സ്വന്തം അമ്മയുടെ തല അറുക്കുന്നതും, മഹാവിഷ്ണുവിന്റെ അവതാരം കൂടിയായ പരശുരാമൻ.

Thursday, July 28, 2016

Nangeli Paintings in BBC News


ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തില്‍ ഏതാണ്ട് നൂറു വര്ഷം മുന്‍പ് തിരുവിതാംകൂര്‍ രാജാവിന്‍റെ "മുലക്കരം" എന്ന നികുതിക്കെതിരെ പ്രതിഷേധിച്ച് സ്വന്തം മുല അറുത്ത് ജീവ ത്യാഗം ചെയ്ത നങ്ങേലി എന്ന വീര വനിതയെക്കുറിച്ച് ചിത്രകാരന്‍ വരച്ച ചിത്രങ്ങളെ ആസ്പദമാക്കിയുള്ള ബിബിസി ലേഖിക ദിവ്യ ആര്യയുടെലേഖനം. ബിബിസിവെബ്സൈറ്റില്‍നിന്നും നേരിട്ട്  വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്കുക . Please Click here to read the article in BBC Website.
  
http://www.bbc.com/news/world-asia-india-36891356

The woman who cut off her breasts to protest a tax


The story of a lower caste woman who cut her breasts to protest against a discriminatory "breast tax" in British ruled India is being revived by an artist wants to recognise her sacrifice. BBC Hindi's Divya Arya reports from the south Indian state of Kerala.

The story of Nangeli may never have been known, but for a chance discovery.
Four years ago, artist Murali T was flipping through an in-house magazine of a local bank, when he stumbled on a small report about Nangeli, written by a native from her area, Cherthala.
Intrigued by the story, he made his way to the small sleepy town.
"I spent a lot of time with the local people of Cherthala and even found the locality where Nangeli is believed to have lived over 100 years ago.
 മുലച്ചിപ്പറമ്പിലെ ഇപ്പോഴത്തെ താമസക്കാരായ വൈദ്യ കുടുംബത്തിന്‍റെ വീട്.

"It was called Mulachhipuram or the land of the woman with breasts, named to remember Nangeli's great sacrifice against the breast-tax," he told the BBC.
It is a village tale that is not officially recognised in any of India's historical accounts.
But the story of Nangeli is much loved by her local villagers - and now Murali T hopes to document it and have it recognised as part of Kerala's history by the government.

Reinforcing caste structure

The "breast-tax" had been imposed by the king of the erstwhile State of Travancore, one of the 550 princely States that existed in British ruled India.
Women from lower castes were not allowed to cover their breasts, and were taxed heavily if they did so.
"The purpose of the breast-tax was to maintain the caste structure," said Dr Sheeba KM, an associate Professor of gender ecology and Dalit studies at the Shri Shankaracharya Sanskrit Vishwavidyalaya in Kerala.
Social customs on clothing were tailored to a person's caste status, which meant that they could be identified merely by the way they dressed.

Nangeli belonged to the Ezhava caste. Her community was required to pay the tax along with other lower castes like the Thia, Nadar and Dalit communities.
But, villagers say, she decided to protest by covering her chest without paying the breast-tax - a brave move in the early 1900s for a woman of lower caste status.
Our auto rickshaw driver Mohanan Narayan takes us to the neighbourhood where Nangeli lived.
"When the tax inspector heard she was refusing to pay the tax, he went to her house to ask her to stop breaking the law. But she still refused to pay the tax, and cut her breasts off in protest instead," he says.
According to local villagers, Nangeli died of excessive blood loss, while her distraught husband committed suicide by jumping into her funeral pyre. The couple had no children.
Her relatives moved out of Mulachhipuram to nearby towns and hamlets.

Recognising sacrifice

Maniyan Velu, her cousin's great-grand-son, says he feels upset that Nangeli's story is not more widely known.
"Her act was selfless, a sacrifice to benefit all the women of Travancore, and ultimately forced the King to roll back the breast-tax," he says.
An old man, Maniyan owns no land, and his children work as farm labourers. But he is not looking for charity, only some recognition.
"We feel so proud that we are her family. All we want is that more people should know about her sacrifice. It would be befitting if her name was made a part of this region's history," he tells the BBC.
Murali T hopes to make that happen.
He was so moved by Nangeli's story and the absence of any visual documentation that he decided to paint a likeness of the violent act she brought upon herself.
"I did not want to depict it as a bloody event; instead my aim was to glorify her act as an inspiration to humanity, a representation that would command respect," he said.
His three paintings of Nangeli have now been published in his book, Amana - The Hidden Pictures of History, this year.
He has also held 15 exhibitions of his paintings across Kerala and now plans to hold one in a public place in Cherthala.
"If I can get the people of that area to take notice, that may help convince the government to include this important act as part of our official history."

Wednesday, June 1, 2016

Tower of Chathurvarnya / ചാതുര്‍വര്‍ണ്യഗോപുരം

ചാതുര്‍വര്‍ണ്യഗോപുരം എന്ന ഈ ചിത്രം കേരളത്തിനു പുറത്ത് പ്രദര്‍ശിപ്പിക്കുന്നതിനായി ഗൂഗിള്‍ പ്ലസ്സിലെ ജയെച്ചിയുടെ +Greta oto സഹായത്തില്‍ മലയാളത്തിലുള്ള ചിത്രവിവരണം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കയാണ്. ചാതുര്‍വര്‍ണ്യ ഹിന്ദു മതത്തിന്‍റെ ശരിയായ ഘടനയും ചരിത്രവും പൊതുബോധത്തില്‍ നിന്നും വളരെ വിദഗ്ദമായി മറക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ സത്യാന്വേഷികള്‍ക്ക് ഉപകാരപ്പെടുന്ന ഈ ചിത്രവും ചിത്രവിവരണവും ഇംഗ്ലീഷ് പരിഭാഷയോടെ പോസ്റ്റു ചെയ്യുന്നു. ഈ ചിത്രത്തെക്കുറിച്ച് 2016 മെയ്മാസം നടന്ന മുംബൈ എക്സിബിഷനില്‍ രസകരമായ ഒരു അനുഭവമുണ്ടായിട്ടുണ്ട്. അത് അടുത്ത പോസ്റ്റില്‍ വിവരിക്കാം.
Tower of Chathurvarnya


 (Medium: Acrylic on canvas. August 2015. size: 91 cm x 61 cm. 
Painting & Description by Murali T, Kannur, Kerala, India. 
English Translation of Description by Ms. Jaya M) 

This painting is an effort to provoke some in-depth discourse on chathurvarnya, the state of four strata, how is it rooted, what is its history, to what extent its relationship with racist bigotry is discernible etc. The legend of the righteous King Mahabali can be read as an allegory of the ascendance of the casteiest religion into power in Kerala around the 8th century CE. King Mahabali was wise, judicious and extremely generous and the people were happy during his regime.

The story is that the Devas became jealous of the fame of Mahabali and on their instigation Lord Vishnu assumed the form of a brahmin dwarf and begged for alms from King Mahabali. When the whole kingdom was not sufficient to meet the requirement of the dwarf, Mahabali was kicked down to the netherworld, thus displaying the racist hatred of the brahmins towards the Asuras. It may be noted that this Vamana -(dwarf-beggar incarnation of Lord Vishnu) put his foot on Mahabali's head and pushed him down into Pathala (the Netherworld), taking side with the racist brahmin society .

That incidence of the legend is depicted symbolically in this painting as the obscuring of the whole Buddhist tradition by pushing it down into the earth. The chathurvarnya , an establishment which advocated casteism, inequality and injustice , which replaced the then existing regime of social justice and high moral values was not even a religion. It was just an unjust hegemony of the brahmanic priesthood put into force through deception and dishonesty.

Symbolic proofs are there in temple rituals, old sayings, proverbs etc. that large scale torture and annihilation of buddhist scholars were conducted by hanging, cutting off their tongues, decapitating etc. during the period between 8th century to 12th century. In the temples and sanctuaries and centres of learning which were seized from the Buddhist adherents (amanas), festivals were instituted in which the head-less bodies of the Buddhist scholars were displayed as decorations and flags and trophies of the brahmin-race's victory.

Even now a symbolic ritual of 'Kavutheendal', which re-enacts the capturing of 'Kurumba kavu' in Kodungalloor, a centre of trade and a haven of buddha bhikshunis of the time, is being conducted annually. This horrifying ritual consisits of pelting stones (now it is coconut) towards the temple, breaking the roof of the temple with wooden poles, calling out filthy names towards the female deity of the temple etc. which are all the relics of the violence of a bygone era. These are being conducted ritually as per the order of the "Kodungallur Raja".

This painting is an effort to illustrate the violence imposed on the just buddist society by the despicable chaturvarnya system. The situation that even now, in this democratic country, more than seventy percent of the people are still enslaved in this heinous caste system introduced by the brahmin priesthood and are subjected to casteist oppression is the context and relevance of this painting.

Monday, May 30, 2016

Ganesha - Full version 2015



      (Medium: Acrylic on canvas. July 2015. size: 91 cm x 61 cm. Painting by Murali T, Kerala, India)

This painting is the outcome of an effort to understand the curious construct of the  image of Lord Ganapathy (Ganesh) in its relevant social and historical background. Lord Ganapathy, who is considered the tutelary divinity of Knowledge and the scriptures and is the Lord of  intelligence  and wisdom,  has a bizarre image:  a human with the head of an elephant!
This god with the elephant's head,  one of the many  Hindu deities, is known by several names like  Ganapathy, Ganesh, Vigneswara, Vinayaka etc.  It can be assumed that this God was taken and fostered by the  casteist Hindu religion from the cradle of the then declining Buddhist religion  (the tantric faction of buddhism)  around the fourth century. The  God Ganapathy's image which is being worshiped now-a-days  is the  body of a human  who had lost his head  and the head of an elephant  which had lost its body,  joined together .  But this  artist  is searching for the parts discarded and  lost while the form of Lord Ganapathy was concieved, the head of the human,  and the body of the elephant.  The answer to that search may not be available in the  frivolous  myths propagated by the brahmanic  priesthood.  The search, for those parts discarded, are to be extended into the domains of  social history and our logical reasoning.
The idea of the collective-strength can be seen in  the  "gana" root of his names Ganapathy and Ganesha.  And the 'vigna',  resistance, the causing of hindrance, to the castieist- chathurvarnya-brahmanic religion,  can be read in his  decapitated head.  The 'gana'  in his name point to the vigilant  resistance-group supporting him. The context,  that the  castiest Hindu religion  referred to Buddhists, as 'Kshatriya', (Jaina followers reffered as 'Vysya') and that Ganapathy has a tantric Buddhist  heritage brings about an idea that Ganapathy was an annoyance to the Brahmans.  There is  also a  myth of Parasurama, whose mission was to annihilate  the 'Kshatriyas'(Buddhist) and the cutting off one tusk of Ganapathy can be read as an allegory to  the establishing of  brahmanic supremacy.
As far as Buddhists were concerned,  elephant is a symbol of the Buddha. Many animals like elephant, bull, horse etc which are described in  the epic of   Buddha's life  were his memorials by the Buddhists  who were not idolaters.  There is a statue, aprox. 2300 years old,  of an elephant coming out of a rock formation in Dhaulagiri near Bhuvaneshwar, sculpted as part of the Buddhist evangelism of emperor Asoka. This statue symbolically depicts a story related to Buddhas birth. Importing  the image of elephant,  which was a symbol of Buddha, into casteist Hindu religion was a plot to diffuse Buddhists. The concept of   Ganapathy   was a technique to defeat and  surmount, the inexorable moral strength of the Buddhist ideology using its own images and misleading  by such  symbolic representations.
The present image of the God Ganapathy was formed during the fourth and fifth centuries of the Christian era, in the  castiest Hindu  and the tantric- Buddhist religions. The concept of  Ganapathy, considered  as the embodiment  of alphabets and knowledge, highlights his relevance to the Buddhist thought and religion.  The  casteist- brahmanic-social setup, whose modus operandi  to retain hegemony was  to monopolize knowledge, gained upper-hand  towards the end of the Gupta regime. During that time the adversaries of the brahmins were the Buddhists.  After the Gupta regime (AD. 320-550) the castiest-brahmin-priests lost their glory and  supremacy in the society and a disgruntled lot of  these sorcerer-wizard-scholars  infiltrated the centers of advanced  learning like 'Nalanda' and 'Takshashila', and established  strong caucuses of antagonists of Buddhism. The plots for  destroying  those kings  who did not conform to their policies of Yaga-yajnas, sorcery, dismembering  the society into  castes, establishing a  status of unquestioned  supremacy of brahmins in society etc., declaring them to be  'Asuras', 'Rakshasas' and despots,  where hatched during that period. Under these circumstances we can  reasonably assume  that the formulation of the Ganapathy myth  was to assuage the  wrath of  the general public,  after such a genocide  of the Buddhists  by the brahmin priests.

Ganapathy is a symbolic representation of the  beheading of the Buddhists. That is why  offerings  to  Ganapathy  is made  mandatory  before   the offerings to all the other divinities that the brahmins have introduced. Thus the worship of Ganapathy became  acceptable and became a solace even to those Buddhists who were  reluctant to leave their allegiance to their  former religion.  Today  on all auspicious occasions, the ritual of  offerings to Ganapathy which ensures the presence of a brahmin priest , haunts our society. 
Carrier Mouse
It is to be considered that the carrier of Lord Ganapathy is an insignificant rodent. A harebrained, elephant-headed, gluttonous, bloated god image  riding a small mouse, reveals the  hatred, animosity , vengefulness, mockery and the despise that  the brahmin priests nurtures in their collective racist memory  towards Ganapathy. The story of  Parasurama,  an incarnation of Vishnu  and   the destroyer of kshathriyas,  confronting Ganapathy and cutting off his tusk can also be read as a reference to the vengefulness of the priesthood. In short, Ganapathy is a matyr. The deified victim of brahmin priesthood, in their infamous  machinations to subdue the tantric Buddhists.

Courtesy : Thanks to Ms. Jaya M for English translation.

Thursday, March 17, 2016

ഒടിയന്‍ പെയിന്‍റിംഗ്



ചിത്രകാരന്റെ മാർച്ചുമാസത്തിലെ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ചിത്രമായ ഒടിയൻ !

ഒടിയൻമാർ രാത്രി കാലങ്ങളിലെ പേടി സ്വപ്നമായിരുന്ന ഒരു ഇരുണ്ട കാലം തെക്കൻ മലബാറിൽ ഏതാണ്ട് 80 വർഷം മുമ്പുവരെ നിലനിന്നിരുന്നു.

മാന്ത്രികതയിലും അനുഷ്ഠാനത്തിലും തളക്കപ്പെട്ട നിലയിലുള്ള ഒറ്റപ്പെട്ട കൊലപാതകങ്ങൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അനുഷ്ഠാന ദുരാചാരമായിരുന്നു ഒടിമറിയൽ.

ഒടി മറിയുക എന്നാൽ വേഷം മാറുക എന്നർത്ഥം. നേരം ഇരുട്ടിയാൽ അനുഷ്ഠാനപരമായ ചില പൂജകൾക്കു ശേഷം ഒടിമറിയാൻ തയ്യാറാകുന്ന വ്യക്തി പൂർണ്ണ നഗ്നനായ ശേഷം ചെവികളിൽ പിള്ള തൈലം/പിണ്ണതൈലം എന്നൊരു മാന്ത്രിക എണ്ണ പുരട്ടുന്നതോടെ ആഗ്രഹിക്കുന്ന ഏതെങ്കിലും മൃഗ രൂപം പ്രാപിക്കുകയോ അല്ലെങ്കിൽ അദൃശ്യനാകുകയോ ചെയ്യുമെന്നാണ് വിശ്വാസം.

ഈ മാന്ത്രിക വിശ്വാസത്തിന്റെ ബലത്തിൽ സവർണ്ണ ഹിന്ദു മതത്തിന്റെ കണ്ണിലെ കരടായി കണക്കാക്കിയിരുന്ന അവർണ്ണ (തിയ്യർ) ഹിന്ദുക്കളായ പ്രമുഖരേയോ മുസ്ലീംങ്ങളെയോ (ജോനകർ / മാപ്പിളമാർ ) ഒളിഞ്ഞിരുന്ന് ആക്രമിച്ച് കൊല്ലുക എന്നതാണ് ഒടിയന്റെ രീതി. ഇരയുടെ പിന്നിലൂടെ ഓടി വന്ന് ഒരു വടി കൊണ്ട് പിൻകഴുത്തിൽ ഇടിച്ച് ഇരയെ വീഴ്ത്തുകയും, വീണ് കിടക്കുന്ന ഇരയുടെ കഴുത്തിൽ വടി വച്ച്, രണ്ട് വശങ്ങളിലുമായി വടിയിൽ കയറി നിന്ന് നട്ടെല്ല് പൊട്ടുന്ന വിധം വടിയിൽ ചവിട്ടു കയുമാണ് ചെയ്യുക. ഇര മൃത പ്രായനായെന്നു കണ്ടാൽ ഒടിയൻ ഓടി രക്ഷപ്പെടും.(പൊതുവെ പാവം ഭീരുവാണ് ) പലപ്പോഴും സ്വന്തം വീട്ടുപടിക്കൽ വച്ചു നടക്കുന്ന ആക്രമണമായതിനാലാകണം പാതി ജീവനിൽ ഇഴഞ്ഞ് പൂമുഖത്തെത്തി രക്തം ചർദ്ദിച്ച് മരിക്കകയാണ് ഇരയുടെ വിധി.

ഒടി മറിയാനുള്ള മാന്ത്രികമരുന്നായിരുന്ന പിള്ള തൈലം തയ്യാറാക്കുന്നതിലും ക്രൂരമായ വംശഹത്യയുടെ ഗൂഢാലോചന ഉണ്ടായിരുന്നു. അവർണ്ണ / തിയ്യ തറവാടുകളിലെ ഗർഭിണികളായ സ്ത്രീകളുമായി സ്നേഹവിധേയത്വം കാണിച്ച് അടുത്തുകൂടുന്ന ഒടിയ കുടികളിലെ സ്ത്രീകൾ കാലു തടവിക്കൊടുക്കുന്നതിനിടയിൽ ചില മർമ്മ പ്രയോഗങ്ങളിലൂടെ ഗർഭിണികളുടെ ഗർഭം അലസിപ്പിക്കുന്നതായും മാസ്മരിക വിദ്യയിലൂടെ ഗർഭിണികളെ ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ കഥകൾ കേട്ടിട്ടുണ്ട്. ഇങ്ങനെ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന അവർണ്ണ / ഈഴവ സ്ത്രീകളുടെ മൃതശരീരത്തിൽ നിന്നും ശേഖരിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം!
അദൃശ്യമാകാനുള്ള മരുന്നിന്റെ നിർമ്മാണ രീതി തന്നെ വംശീയ ഉന്മൂലനത്തിന്റെ രാഷ്ട്രീയം പ്രകടമായി കാണാം.

ഒടി മറിഞ്ഞ് ഉദിഷ്ട കൊലപാതകം നടത്തി വരുന്ന ഒടിയൻ കലിയടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പൂർവ്വ രൂപം പ്രാപിക്കുകയുള്ളു. ഈ പ്രവർത്തിക്ക് ഒടിയ സ്ത്രീ താമസിക്കുന്ന പക്ഷം, ഒടിയൻ തന്റെ കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ!

ഒടിയന്മാർ എന്ന പേരിലുള്ള വാടക കൊലയാളികൾ ഏറ്റവുമധികം ഉണ്ടായിരുന്ന പ്രദേശമായിരുന്നു ചിത്രകാരന്റെ ജന്മദേശമായ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, മങ്കട പ്രദേശങ്ങൾ. 1940 കളിൽ പോലും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. വൈദ്യുത വഴി വിളക്കുകൾ വിപുലമായി സ്ഥാപിക്കപ്പെട്ടതോടെയാണ് ഒടിയന്മാർ രംഗം വിട്ടതെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന ദൈവീകമായ അനുഷ്ഠാന കർമ്മമാണ് ഒടിയൻ നിർവ്വഹിച്ചിരുന്നത്. ഇരയായ യാത്രക്കാരനെ കൊള്ളചെയ്യുക എന്നതൊന്നും ഒടിയന്റെ ലക്ഷ്യമല്ല.

സ്ഥലത്തെ നാടുവാഴികളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം പ്രധാനികളായ ഈഴവ-തിയ്യരെ / ആശാരി / മൂശാരി / തട്ടാൻ / മാപ്പിള തുടങ്ങിയ അവർണ്ണരെ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അവർണ്ണ കുടുംബത്തെ വഴിയാധാരമാക്കുക തുടങ്ങിയ ബ്രാഹ്മണിക തന്ത്രങ്ങൾ വളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക / അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാർ. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊല മനസ്സാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നു കരുതാം.

സത്യത്തിൽ ഒടിയന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊലയാളികൾ മഹാ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തിൽ നിന്നുള്ളവരാണ്. കുട്ടിക്കാലത്ത് കേട്ടിട്ടുള്ളത് ജനപ്രിയ പാട്ടുകാരുടെ മഹത്തായ പൈതൃകമുള്ള പാണർ എന്ന ഗോത്രക്കാരിൽ നിന്നുള്ള ചിലരെയാണ് സവർണ്ണ ഭരണാധികാരികൾ അധാർമ്മികരാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ്.

ഒടിയന്മാർക്ക് കൊല്ലാനാകാത്ത വിധം പ്രമുഖരായ/ കളരിഅഭ്യസികളായ അവർണ്ണരെ കൊല്ലാൻ നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ദ ഒടിയനെ വെള്ളൊടികൾ എന്നു പറഞ്ഞിരുന്നത്രേ! ഇവർ ഒടി വിദ്യ നടത്തിയാൽ ഇരകൾക്ക് കളരി ചികിത്സകളിലൂടെയുള്ള മറുവൊടിയിലൂടെ രക്ഷപ്പെടാനുള്ള സാധ്യത പോലും വിരളമായിരുന്നത്രേ!

'Odiyan' , my third painting of 2016 under work in progress.
2 feet x 3 feet size, acrylic on canvas.
'Odiyans' were the slaves of savarna Hindu (chathurvarnya) religion of Malabar area of Kerala who's duty were to kill the Buddhist/avarna people (Ezhava/thiyya/Asari/Mopla...) of the area, as the part of a ritual practice. The killings by 'Odiyans' were usual in south malabar till the beginning of twentieth century.

There were two kinds of killers among odiyans. One, traditional tribal odiyan and other vellodi who belonged to savarna nair cast.

( കുറിപ്പ്: മുകളിൽ പറഞ്ഞിരിക്കുന്നത് നാടോടി കഥകളിലൂടെ കേട്ടു പതിഞ്ഞ വിവരങ്ങളാണ്. വസുനിഷ്ഠ ചരിത്രത്തിലേക്ക് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. അതിനു സഹായിക്കുന്ന ഒരു മിത്തായി ഒടിയനെ കാണാം.)

Thursday, March 3, 2016

കേരളത്തിലെ കഴുവേറ്റി കല്ലുകള്‍- പെയിന്‍റിംഗ്

 My New painting, `Kazhuvetti kallukal' of 2016 Feb., under work in progress.

കേരളത്തിലെ പുരാതനമായ എല്ലാ പ്രമുഖ ക്ഷേത്ര പരിസരങ്ങളിലും ഉണ്ടായിരുന്നതും, ചില അപൂർവ്വം ക്ഷേത്രങ്ങളിൽ ഇപ്പോഴും കാണപ്പെടുന്നതുമായ കഴുവേറ്റി കല്ലുകളെക്കുറിച്ചുള്ള ചിന്തയും പഠനവുമാണ് ഈ ചിത്രത്തിന്റെ ഉള്ളടക്കം.

നവ മാധ്യമങ്ങളിലൂടെയാണ് കേരളത്തിലെ കഴുവേറ്റി കല്ലുകൾ എന്ന ചരിത്ര ശേഷിപ്പുകളെക്കുറിച്ച് ചിത്രകാരനു വിവരം ലഭിക്കുന്നത്. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്കടുത്തുള്ള തൃക്കൊടിത്താനം ക്ഷേത്രത്തിൽ കഴുവേറ്റി കല്ല് ഇപ്പോഴും നശിപ്പിക്കപ്പെടാതെ നിലനിൽക്കുന്നണ്ടെന്ന് ചിത്രം സഹിതം ആരോ ( ഓൺലൈൻ സുഹൃത്തായ അരുൺ ആണെന്നു തോന്നുന്നു.) ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. പിന്നീട് അതു പോലുള്ള കഴുവേറ്റി കല്ലുകൾ പെരുമ്പാവൂർ അടുത്തുള്ള അശമന്നൂരിലുമുണ്ടെന്ന് ഡോ. അജയ് ശേഖറിന്റെ ഫേസ്ബുക്ക്  പോസ്റ്റിൽ നിന്നും അറിയാൻ കഴിഞ്ഞു.
ഫേസ്ബുക്കിലൂടെ ഫോട്ടോ കണ്ടെങ്കിലും നേരിട്ടു കണ്ട് ബോധ്യപ്പെടുക എന്നത് വിഷയത്തോട് ഹൃദയ ബന്ധമുണ്ടാക്കാൻ വളരെ പ്രധാനമാണ്.

2015ൽ കോട്ടയത്ത് ചിത്രകാരന്റെ പെയിന്റിങ്ങ് എക്സിബിഷൻ നടത്തുന്നതിനിടയിൽ ചങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം ക്ഷേത്രത്തിനു മുന്നിലുള്ള കഴുവേറ്റിക്കല്ല് നേരിൽ കാണാനും, കാലടിയിൽ ചിത്ര പ്രദർശനം നടത്തുന്നതിനിടക്ക് അതിരാവിലെ അജയ് ശേഖറിന്റെ കൂടെ പെരുമ്പാവൂർ അശമന്നൂരിലെ (അശോക മന്നനൂർ) ഒരു ക്ഷേത്രത്തിനടുത്തും ഏറെയകലെയല്ലാത്ത മറ്റൊരു സ്വകാര്യ പുരയിടത്തിലുമുള്ള രണ്ടു കഴുവേറ്റി കല്ലുകൾ സന്ദർശിക്കാനും സാധിച്ചു.
(ബ്ലോഗ് പോസ്റ്റിൽ അവയുടെ ഫോട്ടോകളും നൽകുന്നതായിരിക്കും.)

കേരള ചരിത്രത്തിൽ എട്ടാം നൂറ്റാണ്ടു മുതൽ ആരംഭിച്ച ബ്രാഹ്മണ പുരോഹിതരുടെ നേതൃത്വത്തിലുള്ള സവർണ്ണ ( ജാതീയ) ഹിന്ദു മത മേധാവിത്വ സ്ഥാപനത്തിന്റെ ഭാഗമായി ബുദ്ധഭിക്ഷുക്കളെ കൊന്നൊടുക്കിയിരുന്ന ചരിത്രത്തിന്റെ പ്രതീകാത്മക തെളിവുകളാണ് കഴുവേറ്റി കല്ലുകൾ.
കൂടാതെ, 8 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ബൗദ്ധരുടെ ഉടമസ്തതയിലായിരുന്ന അമ്പലങ്ങളും, പള്ളികളും, പള്ളിക്കൂടങ്ങളും, കാവുകളും, ഭൂസ്വത്തുക്കളും ബ്രാഹ്മണരുടെ അധീനതയിലേക്കു ചേർക്കപ്പെട്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് കഴുവേറ്റി കല്ലുകൾ.

ഇന്നത്തെ കേരളത്തിലെ പിന്നോക്കക്കാരായി കണക്കാക്കപ്പെടുന്ന ഈഴവർ, വിശ്വകർമ്മജർ, എഴുത്തച്ഛന്മാർ, ഗണകന്മാർ, വാണിയർ, ശാലിയർ, മുക്കുവർ തുടങ്ങിയ ജന വിഭാഗങ്ങൾ ക്ഷേത്രപ്രവേശനം വിലക്കപ്പെട്ട് അവർണ്ണർ എന്ന അയിത്ത ജാതിക്കാരായി ബ്രാഹ്മണ പൗരോഹിത്യത്താൽ മുദ്രയടിക്കപ്പെടുന്നത് കഴുവേറ്റിക്കല്ലുകളുടെ സ്ഥാപനത്തിലൂടെയാണ്. (തുടർന്നു നടന്ന അവർണ്ണരെ അടിമത്വവൽക്കരിക്കാനും, കൂട്ടക്കൊലക്കു വിധേയമാക്കാനുമുള്ള ശ്രമങ്ങളിൽ നിന്നും രക്ഷ നേടാനുള്ള ഏക മാർഗ്ഗമായാണ് കൃസ്തുമതത്തിലേക്കും ഇസ്ലാം മതത്തിലേക്കും അവർണ്ണർ കൂട്ടത്തോടെ മത പരിവർത്തനം നടത്താൻ നിർബന്ധിതരാകുന്നത്.)

കാരണം, അക്കാലത്തെ സമ്പന്നരും അമ്പലങ്ങളുടെയും, പള്ളിക്കൂടങ്ങളുടെയും ഉടമകളുമായിരുന്ന ബൗദ്ധ ധർമ്മ വിശ്വാസികളാണ് ബ്രാഹ്മണ അധിനിവേശത്തെ തുടർന്ന് അമ്പലങ്ങളിൽ നിന്നും സ്വത്തുക്കളിൽ നിന്നും എന്നന്നേക്കുമായി പുറത്താക്കപ്പെട്ടിരുന്നത്. ഇങ്ങനെ പുറത്താക്കപ്പെട്ട അവർണ്ണർ (ബൗദ്ധർ) വീണ്ടും ക്ഷേത്ര പരിസരത്തു പ്രവേശിച്ചാൽ നിർദ്ദയം കൊല്ലപ്പെടും എന്ന അറിയിപ്പു നൽകുന്ന അപായ അടയാളമായാണ് കഴുവേറ്റിക്കല്ലുകൾ ഉപയോഗിക്കപ്പെട്ടിരുന്നത്.

മാത്രമല്ല, അക്കാലത്ത് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അവർണ്ണരെ കഴുവേറ്റുക എന്ന ഒഴിച്ചുകൂടാനാകാത്ത ഒരു ആചാരം തന്നെ കേരളത്തിൽ വ്യവസ്തപ്പെടുത്തി നിലനിർത്തിയിരുന്നതായി മലയാളത്തിലെ ചില പഴംചൊല്ലുകളിൽ സൂചനയുണ്ട്. (കഴുവേറ്റു കഴിഞ്ഞാണു കൊടിയേറ്റ് -പഴഞ്ചൊൽ പ്രപഞ്ചം - പ്രൊ. പി.സി. കർത്ത)  ഓരോ വർഷിക ഉത്സവകാലത്തും കഴുവേറ്റൽ ചടങ്ങ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും , ക്ഷേത്രത്തിനു മുന്നിൽ മനുഷ്യ ശരീരം സ്ഥിരമായി കഴുവേറ്റി നിർത്തുമ്പോഴുള്ള ദുർഗന്ധം കണക്കിലെടുത്തും, കാലക്രമത്തിൽ പ്രാദേശികമായി ഒരു സ്ഥിരം കഴുവേറ്റൽ ശിൽപ്പം തന്നെ കരിങ്കല്ലിൽ നിർമ്മിച്ചു സ്ഥാപിക്കുന്ന സമ്പ്രദായം നിലവിൽ വന്നിരിക്കാനും ഇടയുണ്ട്.

അശമന്നൂർ ക്ഷേത്ര പരിസരങ്ങളിലും പുരയിടത്തിലുമായി കാണപ്പെടുന്ന കഴുവേറ്റിക്കല്ലുകൾ ഏറെക്കുറെ റിയലിസ്റ്റിക്കായി ഒരു മനുഷ്യനെ കഴുവേറ്റിയിരിക്കുന്നതിന്റെ ശാരീരികമായ ഒടിഞ്ഞു തൂങ്ങൽ സ്പഷ്ടമാക്കുന്നുണ്ട്. എന്നാൽ, ചങ്ങനാശ്ശേരി തൃക്കൊടിത്താനം ക്ഷേത്രത്തിനു മുന്നിലുള്ള കഴുവേറ്റിക്കല്ല് ഒരു ബുദ്ധ ഭിക്ഷുവിന്റെ സിംബോളിക്കായ രൂപം തിരശ്ചീനമായി ചതുരത്തിലുള്ള തൂണിൽ താങ്ങി നിർത്തുന്ന നിലയിലാണള്ളത്. ഭിക്ഷു വിന്റെ കയ്യിലെ ഭിക്ഷാ പാത്രവും വ്യക്തമാണ്.

തൃക്കൊടിത്താനം ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിപ്പ് ക്ഷേത്രനടയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു പ്രാദേശിക ഭക്തി ടൂറിസ്റ്റു കേന്ദ്രം എന്നതിലുപരി ശാസത്രീയമായി പരിരക്ഷിക്കപ്പെടേണ്ട ചരിത്ര സ്മാരകമായൊന്നും ക്ഷേത്രമോ കഴുവേറ്റി കല്ലോ പരിഗണിക്കപ്പെടുന്നതായി തോന്നുന്നില്ല.

ചരിത്ര തെളിവുകൾ എന്ന നിലയിൽ കഴുവേറ്റി കല്ലുകളുടെ കാല ഗണന ശാസത്രീയമായി കണക്കാക്കാനും അതിന്റെ ചരിത്ര പ്രാധാന്യം പ്രദേശവാസികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും അടിയന്തിരമായി വേണ്ടതു ചെയ്യാത്ത പക്ഷം കഴുവേറ്റി കല്ലു തന്നെ നശിപ്പിക്കപ്പെടുകയോ ചവിട്ടുകലുകളോ അലക്കു കല്ലുകളോ ആക്കി ജനശ്രദ്ധയിൽ നിന്ന് മറച്ചു കളയാനോ നമ്മുടെ ഭക്തി വ്യവസായ സംസ്കാരവും പൗരോഹിത്യവും കൂട്ടായി ശ്രമിക്കാനിടയുണ്ട്.

സ്ഥലത്തെ അവർണ്ണ പിന്നോക്ക ജന വിഭാഗങ്ങളും ശാസ്ത്ര-ചരിത്രബോധമുള്ള പുരോഗമനേച്ഛുക്കളും ജാഗ്രതയോടെ കഴുവേറ്റി കല്ലുകളുടെ സംരക്ഷണത്തിനായി സാംസ്കാരിക ചരിത്രബോധത്തോടെ സംഘടിച്ച് പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട് വേണ്ടതു ചെയ്യണമെന്ന് ചിത്രകാരൻ അഭ്യർത്ഥിക്കുന്നു.

കാരണം, നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വംശീയ ദുരഭിമാനങ്ങളും, സവർണ്ണ ജാതീയതയും ഫാസിസമായി രൂപ മാറ്റത്തിനു വിധേയമാകുന്നത് ചരിത്ര സത്യങ്ങളെ നേരിൽ കാണാനും മനസ്സിലാക്കാനും സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാത്തതു കൊണ്ടു കൂടിയാണ് എന്നുള്ളതിനാൽ ചരിത്രത്തിന്റെ നേർ സാക്ഷ്യമായ കഴുവേറ്റി കല്ലുകൾ നമ്മുടെ പൊതുബോധത്തിൽ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നത് മാനവികമായ അവബോധം സൃഷ്ടിക്കാൻ കാരണമാകും. ചിത്രകാരന്റെ കഴുവേറ്റിക്കല്ലിനെക്കുറിച്ചുള്ള ഈ ചിത്രത്തിന്റെ ലക്ഷ്യവും ചരിത്രത്തെ സത്യസന്ധമാക്കുക എന്നതാണ്.

ഗൂഗിള്‍ പ്ലസ് പോസ്റ്റിലേക്കുള്ള ലിങ്ക് 

ഫേസ് ബുക്ക് പോസ്റ്റ്‌ ലിങ്ക്

This painting deals with the history behind the stone sculptures called 'kazhuvetti kallu' which symbolize crucifications of Buddhist monks, found with some temples of Kerala. Those temples were Buddhist centers of worship in olden days. It reveals the history of violence associated with the temples of Kerala from 8th century AD onwards, that made the majority of people untouchables and banned from temple entry for more than a period of 1200 years. (kazhuvetti kallukal means granite stone sculptures depicting crucification of Buddhist monks. which are found in front of Thrikodithanam temple at Changanachery/Changassery in Kottayam Dist. and near a temple at Asamannur in Perumbavur.

മൂന്നു കഴുവേറ്റി കല്ലുകളാണ് ചിത്രകാരന് ഇതുവരെ കാണാനായത്.
1) ത്രികൊടിത്താനം ക്ഷേത്രം, ചങ്ങനാശ്ശേരി
2) പെരുംബാവൂരിനടുത്തുള്ള അശമാന്നൂരിലെ ഒരു പുരയിടത്തിലെത്.
3) അസമാന്നൂരില്‍ തന്നെയുള്ള തിരുവല്ലാഴപ്പന്‍ ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ളത്.

മൂന്നു കഴുവേറ്റി കല്ലുകളുടെയും ഫോട്ടോകള്‍ താഴെ പോസ്റ്റു ചെയ്യുന്നു.


1) ത്രികൊടിത്താനം ക്ഷേത്രം, ചങ്ങനാശ്ശേരി

 തൃക്കൊടിത്താനം ക്ഷേത്രത്തിനു മുന്നിലുള്ള ബുദ്ധ ഭിക്ഷുവിന്‍റെ തിരശ്ചീനമായ കഴുവേറ്റിക്കല്‍ ശില്‍പ്പം അത്രക്ക് ഭീകരമല്ല. ഒരു ഉറങ്ങുന്ന യോഗിയെപ്പോലെ കൂടുതല്‍ ക്രൂരതയൊന്നും പ്രദര്ശിപ്പിക്കാത്ത രീതിയിലുള്ളതാണ്‌ ഇത്. അതുകൊണ്ട് തന്നെ ഈ കഴുവേറ്റികല്ല്‌ അധികം പഴക്കമുള്ളതാകാന്‍ സാധ്യതയില്ല.  ക്ഷേത്രത്തിനു മുന്നില്‍ കഴുവേറ്റി കല്ല്‌ സ്ഥാപിക്കണം എന്ന ആചാരം അനുഷ്ടടിക്കാന്‍ വേണ്ടി അടുത്തകാലത്ത് നിര്‍മ്മിക്കപ്പെട്ട കഴുവേറ്റി കല്ലാകാം ഇത്. മാത്രമല്ല, ചതുരത്തിലുള്ള ഗ്രാനൈറ്റ് തൂണും നിസാരമായ ഒരു ബോമ്മയുടെ പ്രാധാന്യം മാത്രം നല്‍കിക്കൊണ്ടുള്ള ബുദ്ധഭിക്ഷുവിന്‍റെ ശരീരവും ഒരു വഴിപാടു നടത്തുന്ന താല്‍പ്പര്യമേ കഴുവേറ്റി കല്ലിന്റെ നിര്‍മ്മാണത്തില്‍ പുലര്‍ത്തിയിട്ടുള്ള് എന്ന് വിളിച്ചു പറയുന്നുണ്ട്.
 തൃക്കൊടിത്താനം ക്ഷേത്രത്തിലെ തന്നെ കഴുവേറ്റികല്ലിനെ ക്ഷേത്രത്തില്‍ നിന്നും നോക്കുമ്പോള്‍ ബുദ്ധ ഭിക്ഷുവിന്റെ ഇടത്തെ കയ്യിലെ ഭിക്ഷാ പാത്രവും കാണാം. ചിത്രത്തില്‍ ഇഷ്ടികകള്‍ അടുക്കി വച്ചിരിക്കുന്നതിനും ബൈക്ക് നിര്‍ത്തിയതിനും അപ്പുറത്ത് ക്ഷേത്രക്കുളം കാണാം. അതായത് കുളത്തിനും ക്ഷേത്രത്തിനും ഇടക്കുള്ള ക്ഷേത്ര വഴിയിലാണ് കഴുവേറ്റി കല്ല്‌ സ്ഥാപിച്ചിരിക്കുന്നത്.
വളരെ അനായാസം നശിപ്പിക്കാവുന്ന സാഹചര്യത്തിലാണ് കഴുവേറ്റി കല്ല്‌ ഇപ്പോള്‍ സ്ഥിതിചെയ്യുന്നത്. ചുറ്റും ഒരു സംരക്ഷണ മതിലും ഇരുംബഴികളും സ്ഥാപിച്ച് ഈ അപൂര്‍വ്വ ചരിത്ര സ്മാരകത്തെ സംരക്ഷിക്കേണ്ടതുണ്ട്.

ആര്‍ക്കിയോളജി വകുപ്പിന്റെ സംരക്ഷിത ചരിത്ര സ്മാരക പട്ടികയില്‍ തൃക്കൊടിത്താനം ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയതായി നോട്ടീസ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചരിത്രം അറിയുന്ന പ്രബുദ്ധ ജനങ്ങളുടെ ജാഗ്രതയാണ് ഏറ്റവും പ്രധാനമായി ഉണ്ടാകേണ്ടത്. കാരണം ഈ ക്ഷേത്രത്തില്‍ വിവിധ കാലഘട്ടങ്ങളിലായി  മൂന്നോ നാലോ പാളികളായി ഹിംസയുടെ അധിനിവേശം നടന്നിരിക്കാനിടയുണ്ടെന്നാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠകളുടെ എണ്ണക്കൂടുതല്‍ സൂചിപ്പിക്കുന്നത്. അതിന്‍റെ വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള തെളിവുകളും ഇവിടെ മറഞ്ഞു കിടക്കാനിടയുണ്ട്.

  
 പൊതുവേ, വിഗ്രഹങ്ങളില്ലാത്ത ബുദ്ധ വിഹാരങ്ങളും പള്ളികളും അമ്പലങ്ങളും കാവുകളും ബ്രാഹ്മണ അധിനിവേശം നടക്കുമ്പോള്‍ ഒരു ശിവലിംഗം സ്ഥാപിച്ച് സവര്‍ണ്ണവല്‍ക്കരിക്കുകയാണ് പതിവ്.  ഇവിടെ ശിവലിംഗ പ്രതിഷ്ട്ട കൊണ്ട് ബൌദ്ധരുടെ /അവര്‍ണ്ണരുടെ ഈ ക്ഷേത്രത്തോടുള്ള മമത നശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടായിരിക്കാം കൂടുതല്‍ ഹിംസാത്മക പുരാണ ശക്തിയുള്ള സവര്‍ണ്ണ ദൈവ സംങ്കല്‍പ്പങ്ങളെ തുടര്‍ച്ചയായി പ്രതിഷ്ടിച്ചതായികാണുന്നു. ബുദ്ധന്റെ തന്നെ മഹായാന ബൌദ്ധ പതിപ്പായ ഗണപതിയെ പ്രധാന ദൈവമായി പ്രതിഷ്ടിച്ച് അവര്‍ണ്ണരെ (ബൌദ്ധരെ) പ്രീണിപ്പിച്ച് ഒതുക്കാനും, ബ്രാഹ്മണ ദൈവ സംങ്കല്‍പ്പങ്ങളില്‍ ഏറ്റവും ഭീഭത്സമായ  നരഭോജി ദൈവമായ നരസിംഹത്തെയും ഇവിടെ പ്രധാന പ്രതിഷ്ഠയാക്കി ഹിംസാത്മക പ്രതിരോധത്താല്‍ ചേകവ പൊളപ്പ് അമര്‍ച്ച ചെയ്യാനും പൌരോഹിത്യം നന്നായി അദ്ധ്വാനിച്ചിട്ടുണ്ട്. ഏറ്റവും അവസാനം പ്രതിഷ്ടിച്ച ലക്ഷ്മി സമേതനായ മഹാവിഷ്ണുവിന്‍റെ പേരിലാണ് ക്ഷേത്രം ഇപ്പോള്‍ മഹാ ക്ഷേത്രമായി  അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തില്‍ധാരാളം ചരിത്ര സത്യങ്ങള്‍ മറഞ്ഞുകിടക്കാനിടയുണ്ട്.


2) പെരുംബാവൂരിനടുത്തുള്ള അശമാന്നൂരിലെ ഒരു പുരയിടത്തിലെ കഴുവേറ്റി കല്ല്‌


 അശമന്നൂരിലെതാണ് ഈ കഴുവേറ്റി കല്ല്‌. ഒരു വീടിന്‍റെ മുന്നിലുള്ള അതിരില്‍ സ്ഥലത്തിന്റെ അതിര് അടയാളപ്പെടുത്താനായി എവിടെനിന്നോ കൊണ്ടുവന്നു സ്ഥാപിച്ചതാകാം ഈ കഴുവേറ്റി കല്ല്‌. ഏതോ ക്ഷേത്ര മുറ്റത്തുനിന്നും പിഴുതെറിഞ്ഞ തായിരിക്കണം.  അശമന്നൂര്‍ എന്ന സ്ഥലപ്പേരില്‍ തന്നെ അശോക മന്നന്‍റെ ഊര് എന്നൊരു വിശദീകരണമുണ്ട്. തൃക്കൊടിത്താനം ക്ഷേത്രത്തില്‍ കണ്ടതുപോലല്ല, കഴുവേറ്റപ്പെട്ട ഒരു മനുഷ്യ ശരീരത്തിന്റെ ഒടിവും വളവുമെല്ലാം കഴുവേറ്റി കല്ലിലെ മനുഷ്യ രൂപത്തില്‍ പ്രകടമാണ്.
സിലിണ്ടറിക്കലായ തൂണിനു മുകളിലാണ് ബുദ്ധഭിക്ഷുവിന്‍റെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. തൂണില്‍ വട്ടെഴുത്ത് പോലുള്ള ലിപിയില്‍ ശിലാലിഖിതവും കാണുന്നുണ്ട്. ലിഖിതം ഡെസിഫര്‍ ചെയ്തെടുക്കാന്‍ നമ്മുടെ പുരാവസ്തു വകുപ്പ് എന്തെങ്കിലും ചെയ്‌താല്‍ നന്നായിരുന്നു. കഴുവേറ്റി കല്ല്‌ നിര്‍മ്മിച്ച വര്‍ഷവും ആര്‍ ആര്‍ക്കു വേണ്ടി ഇത് ക്ഷേത്രത്തിനു വേണ്ടി നിര്‍മ്മിച്ചു എന്നതെല്ലാം ശിലാലിഖതത്തില്‍ ഉണ്ടാകാനിടയുണ്ട്.


കഴുവേറ്റികല്ലിന്റെ മരുവശത്തില്‍ നിന്നുള്ള കാഴ്ച്ച.
താഴത്തെ ചിത്രത്തില്‍ ഡോ. അജയ് ശേഖര്‍  ചിത്രകാരന്‍



3) അസമാന്നൂരില്‍ തിരുവല്ലാഴപ്പന്‍ ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ളത്.  

തിരുവില്ലാഴപ്പന്‍ ക്ഷേതത്തിന്റെ പിന്‍ മതിലിന്‍റെ കോണില്‍ ഇപ്പോള്‍ അനാഥമായി  നില്‍ക്കുന്ന ഈ കഴുവേറ്റി കല്ല്‌ ക്ഷേത്ര മുറ്റത്തുനിന്നും ഇവിടേക്ക് മാറ്റി സ്ഥാപിച്ച്തായിരിക്കണം.



സിലിണ്ടറിക്കലായ തൂണിലാണ് ശില്‍പ്പം ചെയ്തിരിക്കുന്നത്‌ എന്നതിനാല്‍ തൃക്കൊടിത്താനം ക്ഷേത്രത്തിലെ കഴുവേറ്റി കല്ലിനേക്കാള്‍ പഴക്കം ഉണ്ടായിരിക്കും. മാത്രമല്ല, കഴുവേറ്റപ്പെട്ട ബൌദ്ധ മുനിയുടെ കൈകളും കാലുകളും തൂണില്‍ നിന്നും അകത്തി നിര്‍ത്തുന്നതിനും, എന്നാല്‍, കൈകാലുകള്‍ക്ക് സപ്പോര്‍ട്ട് ലഭിക്കാനുമായി വേണ്ട മുന്‍കരുതലുകള്‍ ശില്‍പ്പരചനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


ഇത് കഴുവേറ്റപ്പെട്ട ബൌദ്ധന്‍റെ മുഖവും കൈകളും കാണാനാകുന്ന ആങ്കിളിലുള്ള പടമാണ്. കഴുത്തിലുള്ള സൂഷ്മാസംങ്ങളടക്കം നന്നായി കാണുന്ന വിധം സ്വാഭാവികത ഈ കഴുവേറ്റി കല്ലില്‍ കാണുന്നുണ്ട്.
ഈ കഴുവേറ്റി കല്ലിന്‍റെ ഉടലിന്‍റെ പകുതി ഭാഗവും കാലുകളും പൊട്ടിപ്പോയിരിക്കുന്നു.


കഴുവേറ്റി കല്ലില്‍ നിന്നും പൊട്ടിപ്പോയ ഉടലും കാലുകളും ഏതാണ്ട് 15 അടി ദൂരെയായി നടപ്പാതയില്‍ പുല്ലുമൂടി കിടക്കുന്നത് അജയ് കണ്ടെത്തുന്നു. ബുദ്ധ ഭിക്ഷുവിന്റെ  കാലില്‍ ഉടുതുണിയുടെ ചുളിവുകളും മടക്കുകളും വ്യക്തമായി കാണുന്നത് ശ്രദ്ധിക്കുക. ഇത്രയും ചരിത്ര പ്രാധാന്യമേറിയ ഒരു അപൂര്‍വ്വ പുരാവസ്തു ശില്‍പ്പമാണ് ചവിട്ടു വഴിയില്‍ കിടക്കുന്നത് എന്ന്‍ തിരിച്ചറിയാനുള്ള സേഷിയില്ലാത്തതില്‍ നമുക്ക് ലജ്ജിക്കുകയെ നിവൃത്തിയുള്ളൂ.


Tuesday, February 2, 2016

'മഹത്വമുള്ള കഴുവേറി'


2016 ലെ ചിത്രകാരന്റെ ആദ്യ ചിത്രം 'മഹത്വമുള്ള കഴുവേറി' പുരോഗമിക്കുന്നു.

കഴുവേറ്റൽ അഥവ ചിത്രവധം പലവിധത്തിൽ തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്നു. സവർണ്ണ ഹിന്ദു ക്ഷേത്രങ്ങളിൽ ഉത്സവം കൊടിയേറ്റ് നടത്തുന്നതിനു മുമ്പ് നിർബന്ധമായും ദേവപ്രീതിക്കായി നടത്തേണ്ടിയിരുന്ന പരിപാവനമായ ചടങ്ങായാണ് കഴുവേറ്റൽ ആർഭാടപൂർവ്വം കൊണ്ടാടിയിരുന്നത്.

ഇതിനു പുറമേയാണ് പാതയോരങ്ങളിലും അങ്ങാടികളിലും നരഹത്യയുടെ എക്സിബിഷൻ എന്നർത്ഥമുള്ള 'ചിത്രവധം' അഥവ കഴുവേറ്റൽ, ഉഴച്ചു കൊല്ലൽ തുടങ്ങിയ പേരിൽ നടത്തിയിരുന്ന ജനങ്ങളെ ഭയപ്പെടുത്തി അടിമ /അനുസരണയുള്ളവരാക്കാനും അധികാര വർഗ്ഗത്തെ ദുരഭിമാനം കൊണ്ട് ഗർവ്വിഷ്ടരാക്കാനും ഹിംസയെ മഹത്വവൽക്കരിക്കാനുമായുള്ള ക്രൂര മനുഷ്യ വധങ്ങൾ.

മനുഷ്യനെ ജീവനോടെ ഇരുമ്പു കുന്തത്തിൽ കുത്തി നിർത്തുക എന്നതാണ് ഈ വധത്തിന്റെ രീതി. ജനങ്ങൾക്കുള്ള ഒരു കാഴ്ച്ച വസ്തുവായി രണ്ടോ മൂന്നോ ദിവസം ഭക്ഷണമോ വെള്ളമോ കൊടുക്കാതെ നരകിപ്പിച്ചു കൊല്ലുകയാണു ചെയ്യുക. ഉഴച്ചു കൊല്ലൽ എന്ന വിശേഷണം അതുകൊണ്ടാണ്. ആരും ദയ തോന്നിപ്പോലും ഒരിറ്റുവെള്ളം കൊടുക്കാൻ ധൈര്യപ്പെടില്ല. മരണ ഭയത്താൽ ബന്ധുക്കൾ പോലും അടുത്തു ചെല്ലില്ല,...ശരീരം പച്ചയായി കൊത്തിത്തിന്നുകയോ കടിച്ചുകീറുകയോ ചെയ്യുന്ന ക്ഷുദ്രജന്തുക്കളല്ലാതെ !

കൊലപാതകത്തെ ആസ്വദിക്കുന്ന ഈ കൊലപാതക രീതി ബ്രാഹ്മണികമായ ശാസ്ത്ര-സ്മൃതി പ്രകാരമാണ് ധർമ്മരാജയുടെ കാലത്ത് തിരുവിതാംകൂറിൽ നടപ്പാക്കിയിരുന്നത്. അതുകൊണ്ടാണ് സംസ്കൃത വാക്കായ ചിത്രവധം എന്ന പേര് ഉപയോഗിക്കപ്പെടാൻ കാരണം.

കൊല്ലം പട്ടണത്തിൽ ലക്ഷ്മി നടയിൽ ഇത്തരം ഒരു ചിത്രവധം നടന്നതിന്റെ വിവരണം ബർത്തലോമ്യ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു തേങ്ങ മോഷ്ടിച്ചു എന്ന ആരോപണം അടിസ്ഥാനമാക്കിയുള്ള നീതി നിർവ്വഹണം എന്ന രീതിയിലാണ് കൊല നടപ്പാക്കിയതത്രേ ! ആറു ബ്രാഹ്മണ വൈദികർ ചേർന്ന് സ്മൃതികളെയും ധർമ്മ സൂത്രങ്ങളെയും ആധാരമാക്കിയാണ് കഴുവേറ്റാൻ വിധിച്ചത്.

ഈ ശിക്ഷാരീതി സവർണ്ണ ഹിന്ദുക്കൾക്ക് ബാധകമായിരുന്നില്ല. ബൗദ്ധ പാരമ്പര്യമുള്ളതിനാൽ ബ്രാഹ്മണരുടെ ശത്രുതക്ക് പാത്രീഭവിച്ചിരുന്നതും ക്ഷേത്രപ്രവേശനവും വഴി നടക്കൽ അവകാശവും ഇല്ലാതിരുന്നതുമായ ഈഴവർ /അവർണ്ണ ഹിന്ദുക്കളെയായിരുന്നു ചിത്രവധത്തിനു വിധേയരാക്കിയിരുന്നത്.

തെക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്ന തൂക്കം ഉത്സവങ്ങൾ പണ്ടുകാലത്ത് അവർണ്ണരെ ചിത്രവധം നടത്തി നാടുനീളെ പ്രദർശിപ്പിച്ചു കൊണ്ടിരുന്ന ആചാരത്തിന്റെ അവശിഷ്ടമാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ചിത്രവധം സാധ്യമല്ലാതെ വന്നു പ്രതീകാത്മകമായപ്പോൾ വ്രതം നേർന്ന് തൂക്കിലേറാൻ ചാവേറുകൾ നിയോഗിക്കപ്പെട്ടെന്നു മാത്രം!

My new painting under work in Progress.
A painting named 'Great Kazhuveri'. Based on the real history of kazhuvetal or chithravadham which was usual in Travancore even in the 18th century under the reign (1758- 1798) of Karthika Thirural Rama Varma who was also called Dharma Raja, because of his strict obedience towards the brahmin's racist laws like manu smurithi, Sankara smruthi etc.